സ്വന്തം ലേഖകൻ
ഇസ്‌ളാമാബാദ്: പാക്കിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ തീവ്രവാദികളെ ഉപയോഗിച്ച് അണ്വായുധം പ്രയോഗിക്കാൻ പാക്കിസ്ഥാനൻ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളെ ആക്രമിച്ച് തകർക്കാൻ അണ്വായുധം തീവ്രവാദികൾക്ക് കൈമാറുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ യുദ്ധ നീങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
കാശ്മീരിലെ പുൽവാമയിൽ ഇന്ത്യയുടെ 44 സൈനികരെ പാക്കിസ്ഥാനാന്റെ പിൻതുണയോടെ തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ ഏതുവിധേനയും ഇന്ത്യയെ തകർക്കാൻ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ നീക്കത്തിന് ചൈന എല്ലാ വിധ പിൻതുണയും നൽകുന്നത് ഇവർക്ക് ഇരട്ടിബലമായി മാറിയിട്ടുണ്ട്.
ഇതിനിടെയാണ് ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സേനയെ പാക്കിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. നേരിട്ട് ഒരു യുദ്ധമുണ്ടായാൽ അതീവ കരുത്തരായ ഇന്ത്യൻ സേനയുമായി പോരാടി നിൽക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് പാക്കിസ്ഥാൻ സേനയ്ക്ക് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അണ്വായുധം തീവ്രവാദികളെ ഏൽപ്പിച്ച് ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ രഹസ്യമായി ഇപ്പോൾ നീക്കം തുടങ്ങിയിിരിക്കുന്നത്.
ഇതിനായി ഹിസ്ബുൾ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന്, ഇവരിലെ ഒരു വിഭാഗത്തിനു പാക്കിസ്ഥാൻ സൈന്യം അണ്വായുധം ഉപയോഗിക്കുന്നതിൽ പരിശീലനം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീവ്രവാദികൾ അണ്വായുധം പ്രയോഗിച്ചാലും തങ്ങൾക്ക് ഉത്തരാവിദ്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാമെന്ന തന്ത്രമാണ് പാക്കിസ്ഥാൻ ഇപ്പോൾ അണിയറയിൽ തയ്യാറാക്കുന്നത്. അണ്വായുധം പ്രയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ ഉത്തരവാദിത്വത്തിൽ നിന്ന് തങ്ങൾക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നത്.
ഇതേ തുടർന്ന് ഇന്ത്യ അണ്വായുധ ആക്രമണത്തെ നേരിടാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആക്രമണം ഏതുഭാഗത്തു നിന്നുണ്ടായാലും തിരിച്ചടിയ്ക്കാനും, പ്രതിരോധിക്കാനുമുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.