തന്നെ കൊണ്ട് ഇത് ചെയ്യിച്ചതാണ്….പള്‍സര്‍ സുനി അഴിക്കുള്ളിലാകുമുമ്പ് വെളിപ്പെടുത്തിയത് ഇങ്ങനെ; ക്വട്ടേഷന്‍ നല്‍കിയവരെ തപ്പി പോലീസ്

കൊച്ചി: തന്നെകൊണ്ട് ഇത് ചെയ്യിച്ചതാണെന്നാണ് സുനി പോലീസുമായുള്ള ബല പ്രയോഗത്തിനിടെ വിളിച്ചുപറഞ്ഞത്. ജീപ്പില്‍ കയറുന്നതിനിടെയാണ് സുനി ഇത് പറഞ്ഞതെങ്കിലും പീന്നീട് വാ തുറക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതോടെ സുനിക്ക് പിന്നീല്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് വ്യക്തമാവുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുനിയെ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ സുനിക്ക് ആരോ നടിയെ ആക്രമിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് സുനി താന്‍ പിടിയിലായ ഉടന്‍ പ്രതികരിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ജീപ്പിലേക്ക് പള്‍സര്‍ സുനിയെ വലിച്ചിഴച്ചു കയറ്റുമ്പോള്‍ സുനി ‘എന്നെക്കൊണ്ടിത് ചെയ്യിച്ചതാ’ എന്ന് വിളിച്ചുപറഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എന്നാല്‍ സുനി ഇത്രയും പറയുമ്പോഴേക്കും കൂടുതലൊന്നും പറയാന്‍ അവസരം നല്‍കാതെ വാഹനത്തിന്റെ വാതിലടച്ച് വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു പൊലീസ്.

ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുനിയേയും കൂടെ പിടിയിലായ വിജേഷിനേയും ചേ്ാദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിലും പ്രതി ഇക്കാര്യം ആവര്‍ത്തിച്ചതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചോദ്യംചെയ്യലില്‍ സുനിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ വരുംദിവസങ്ങളില്‍ ഈ ഗൂഢാലോചനയിലേക്കാവും പൊലീസ് അന്വേഷണം നീളുകയെന്നും ഉറപ്പായിക്കഴിഞ്ഞു.
ഇതോടെ കൃത്യം നടത്തിയതിന് പിന്നില്‍ ചിലരുണ്ടെന്നും ആരോ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുനി ഈ കൃത്യം ചെയ്തതെന്നും വ്യക്തമാകുകയാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും അല്ല, മറ്റൊരു നടിയാണെന്നുമുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടയിലും ഇത് സുനിയുടെ പ്രതികാരം മാത്രമാണെന്ന നിലപാടുകളും ഉന്നയിക്കപ്പെട്ടു. പക്ഷേ, സുനിയുടെ ആദ്യ പ്രതികരണം തന്നെ തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന തുറന്നുപറച്ചിലായതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പായിരിക്കുകയാണ്.

മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികള്‍ക്ക് മുമ്പില്‍ പൊലീസ് മഫ്തിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാന്‍ ശ്രമിച്ചത്.

അതേസമയം നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്കുതന്നെ സുനി എത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസുമെന്നാണ് അറിയുന്നത്. ഇത് പിടിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്കും പൊലീസ് കടക്കുമെന്ന് അറിയുന്നു. ഈ ദൃശ്യങ്ങള്‍ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാര്‍ക്ക് ആശങ്കയാണ് നല്‍കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏല്‍പ്പിച്ചതെന്നും പൊലീസ് സൂചന നല്‍കിയിട്ടുണ്ട്.

Top