സ്വന്തം ലേഖകൻ
അസർബൈജാൻ: കന്യകാത്വം ലേലത്തിനു വയ്ക്കുമ്പോൾ മഹബൂബ പ്രതീക്ഷിച്ചിരുന്നത് തന്റെ പഠനാവശ്യത്തിനുള്ള ഒരു തുക മാത്രമായിരുന്നു. എന്നാൽ, അവളെപ്പോലും ഞെട്ടിച്ചുള്ള വിലയാണ് ജപ്പാൻകാരനായ വ്യവസായി അവൾക്ക് നൽകിയത്. മഹബൂബ മമദ്സാദ എന്ന 23-കാരി 90,000 പൗണ്ട് പ്രതീക്ഷിച്ച് തന്റെ കന്യകാത്വം ലേലത്തിനുവെച്ചത്. അസർബെയ്ജാൻകാരിയായ യുവതിയെ ഞെട്ടിച്ച് ആദ്യരാത്രി ജപ്പാനിൽനിന്നുള്ള ഒരു രാഷ്ട്രീയ നേതാവ് സ്വന്തമാക്കിയത് 20 ലക്ഷം പൗണ്ട് മുടക്കിയാണ്
.
കുപ്രസിദ്ധിയാർജിച്ച എസ്‌കോർട്ട് വെബ്സൈറ്റായ സിൻഡെറല്ല എസ്‌കോർട്സിലാണ് മഹബൂബ കഴിഞ്ഞവർഷം കന്യകാത്വം ലേലത്തിനുവെച്ചത്. ലേലം പൂർത്തിയായെന്നും വിജയയിയെ തീരുമാനിച്ചുവെന്നും കഴിഞ്ഞദിവസം സിൻഡെറല്ല എസ്‌കോർട്സ് പ്രഖ്യാരിച്ചു. ആരാണ് മഹബൂബയ്ക്കൊപ്പം കിടക്കപങ്കിടുന്ന ആദ്യപുരുഷനെന്ന് വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനിൽനിന്നുള്ള രാഷ്ട്രീയക്കാരൻ എന്നുമാത്രമാണ് സൂചന. ലണ്ടനിൽനിന്നുള്ള ഒരു അഭിഭാഷകനും മ്യൂണിച്ചിൽനിന്നുള്ള ഫുട്ബോൾതാരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
വിജയിയായയാൾക്ക് മഹബൂബ കന്യക തന്നെയാണോ എന്നത് പരിശോധിച്ചുറപ്പുവരുത്താം. ഇതിനായി ഡോക്ടറുടെ സേവനം ലഭിക്കും. ജർമനിയിലെ ഹോട്ടലിലായിരിക്കും ഇവരുടെ ആദ്യരാത്രി. ലേലത്തിൽ വിജയിച്ചയാൾ നൽകുന്ന തുകയുടെ 20 ശതമാനമാണ് സിൻഡെറല്ല എസ്‌കോർട്സിന് ഈ ഇടപാടിൽ നേട്ടം. തുർക്കിയിലാണ് മഹബൂബ താമസിക്കുന്നത്.
കന്യകാത്വം വിൽക്കുന്നുവെന്ന മഹബൂബയുടെ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമ്മയെ സന്തോഷിപ്പിക്കുന്നതിനാണ് താൻ ഈ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞിരുന്നു. തനിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച അമ്മയ്ക്ക് സന്തോഷകരമായ ജീവിതം സമ്മാനിക്കുന്നതിനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മഹബൂബ പറഞ്ഞു. സ്വന്തമായൊരു വീടും വിദേശത്തെ തന്റെ പഠനച്ചെലവും കണ്ടെത്തുന്നതിനാണ് കന്യകാത്വ വിൽപനയെന്നും അവർ പ്രഖ്യാപിച്ചു.
അസർബെയ്ജാനിലെ അറിയപ്പെടുന്ന മോഡൽകൂടിയാണ് മഹബൂബ. മരിയ എന്ന പേരിലാണ് ഇവർ സിൻഡെറല്ല എസ്‌കോർട്സിൽ ലേലം പ്രഖ്യാപിച്ചത്. തന്റെ ലക്ഷ്യങ്ങളും താത്പര്യങ്ങളും പ്രഖ്യാപിക്കുന്ന വീഡിയോയും ഇതിലൂെ മഹബൂബ പങ്കുവെച്ചിരുന്നു. പ്രായമായ ഇടപാടുകാരെ കണ്ടെത്തി പണമുണ്ടാക്കുന്നതിന് പല യുവതികളും ആശ്രയിക്കുന്ന സൈറ്റാണിത്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള യുവതികൾ സിൻഡെറല്ലയിലുണ്ട്.