പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇന്ധനം വേര്‍തിരിച്ചെടുത്തു; പരിസ്ഥിതി പ്രശ്‌നത്തിനും പരിഹാരമാകും; സിറിയന്‍ തൊഴിലാളികള്‍ ലോകത്തിന്റെ പ്രതീക്ഷയാകുന്നു

യുദ്ധക്കെടുതി അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ദുരന്തമുഖമായി മാറിയ സിറിയയില്‍ നിന്നും ലോകത്തിന് പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്ത. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഇന്ധനം വേര്‍തിരിച്ചെടുത്താണ് സിറിയയിലെ ഒരു കൂട്ടം തൊഴിലാളികള്‍ ലോകത്തിന്റെ പ്രതീക്ഷയായി മാറുന്നത്. ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല, ഇന്ധനവും ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

petrol1

സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടികനിയന്ത്രണങ്ങളും ശക്തമാക്കിയതോടെ ഇന്ധനവില കുതിച്ചുയര്‍ന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഇന്ധനം വാങ്ങാനാകാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ധനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഇവര്‍ ശ്രമമാരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

petrol2

അബു കസ്സം എന്ന നിര്‍മാണ തൊഴിലാളിയാണ് പ്ലാസ്റ്റിക് മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, അതില്‍നിന്ന് പ്രത്യേക രീതിയില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്തത്. ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളും മറ്റു വിവരങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍, പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം രൂപപ്പെടുത്തുന്നതില്‍ അബു കസം വിജയിക്കുകതന്നെ ചെയ്തു.

കുടുംബാംഗങ്ങള്‍ പലയിടങ്ങളിന്‍നിന്നായി പെറുക്കിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍, പഴയ പൈപ്പുകള്‍, തകര്‍ന്ന കെട്ടിടങ്ങളില്‍ന്നുള്ള പാറക്കഷ്ണങ്ങള്‍ ഇങ്ങനെ പലതും വാതക, ദ്രാവക രൂപത്തിലുള്ള ഇന്ധനം നിര്‍മിക്കാന്‍ ഉപയോഗിച്ചുതുടങ്ങി. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, ചില പ്രത്യേക പ്രക്രിയകളിലൂടെയാണ് ഇന്ധനം വേര്‍തിരിച്ചെടുക്കുന്നത്.

petrol3

ഗൗട്ട ജില്ലയിലെ ഡൂമയിലാണ് അബുവിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. മൂന്നര വര്‍ഷത്തോളമായി അബു കസം തന്റെ മൂന്നു മക്കള്‍ക്കും ചില ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ഫാക്ടറിയില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ജോലി ചെയ്തുവരികയാണ്. ഇപ്പോള്‍ 800 മുതല്‍ 1000 കിലോ പ്ലാസ്റ്റിക് വരെ ഒരു ദിവസം ഇവിടെ സംസ്‌കരിച്ച് ഇന്ധനമുണ്ടാക്കുന്നുണ്ട്. 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് ഏകദേശം 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ദ്രവരൂപത്തില്‍ ലഭ്യമാകുന്ന ഇന്ധനം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍, ബെന്‍സീന്‍, വാതകം തുങ്ങിയവയൊക്കെ വേര്‍തിരിച്ചെടുക്കുന്നു. ഇവ മോട്ടോറുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയിലൊക്കെ ഉപയോഗിക്കുന്നതിന് ആവശ്യക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്നു.

അബു കസമിന്റെ വര്‍ക്‌ഷോപ്പ് ദിവസത്തില്‍ 15 മണിക്കൂറും ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കുന്നു. കഠിനമായ ജോലിയാണ് ഇവിടെ ചെയ്യേണ്ടിവരുന്നതെന്ന് അബു കസമിന്റെ മകന്‍ അബു ഫഹദ് പറയുന്നു. വളരെ അപകടകരവും വളരെയേറെ ശ്രദ്ധ ആവശ്യമുള്ളതുമായ ജോലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്ലാസ്റ്റിക് കത്തുന്നതിന്റെ പുകയും മറ്റും ചേര്‍ന്ന് വളരെ ക്ഷീണിപ്പിക്കുന്ന ജോലിയാണിതെന്ന് മറ്റൊരു ജോലിക്കാരനായ അബു അഹമ്മദ് പറയുന്നു.

Top