സ്വാമിയുടെ ലിംഗം മുറിച്ച യുവതി കുടുങ്ങുമോ ?നുണപരിശോധന നടത്തുന്നു.ഗംഗേശാനന്ദക്ക് ജാമ്യമില്ല

തിരുവനന്തപുരം:ഗംഗേശാനന്ദക്ക് ജാമ്യമില്ല; പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കുന്നു .പോക്‌സോ കോടതിയുടെ വിധി പുറത്തുവന്നു.അതേസമയം സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തില്‍ യുവതി കുടുങ്ങിയേക്കും. യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കി. ബ്രെയിന്‍ മാപ്പിങും നടത്താന്‍ കോടതി സമ്മതം നല്‍കിയിട്ടുണ്ട്. നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും യുവതിയെ വിധേയയാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.നിലപാട് അറിയിക്കാന്‍ ഈ മാസം 26ന് നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടിയോട് കോടതി നിര്‍ദേശിച്ചു.

ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ലിംഗം ഛേദിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ മൊഴി പെണ്‍കുട്ടി തിരുത്തി. താനല്ല , സുഹൃത്താ് ലിംഗം ഛേദിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ പുറത്തുവിട്ടു. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇതിന് വിരുദ്ധമായ മൊഴി പുറത്തുവന്നു. താന്‍ തന്നെയാണ് ലിംഗം ഛേദിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദരേഖ പ്രതിഭാഗം അഭിഭാഷകന്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണ് നുണ പരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും കോടതി അനുമതി നല്‍കിയത്.ഇന്നലെ തിരുവനന്തപുരം പോക്‌സോകോടതി ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നു. അതേസമയം പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top