ജനനേന്ദ്രിയം മുറിച്ചത് ഒന്നിലേറെ പേർ;സഞ്ചിയിൽ തൂക്കിയിട്ട ഒരു ഉണ്ട പോലെയായിരുന്നു എന്റെ ലിംഗത്തിന്റെ അവസ്ഥ..പുതിയ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ

കൊച്ചി: ഒന്നിലധികം പേർ ചേർന്നാണ് തന്‍റെ ജനന്ദേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ. തനിക്കെതിരെ നിൽക്കുന്നവർ അതിശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞു.ശരിക്കും മൂത്രം ഒഴിക്കുന്നത് 250 ദിവസത്തിനു ശേഷമാണ്‌. ആയത് വിശദീകരിക്കാനാനും ചികിൽസ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനുമാണ്‌ പത്ര സമ്മേളനം നടത്തുന്നതെന്ന് ഗംഗേശാനന്ദ സ്വാമി. ലിംഗം മുറിച്ച് ഉടൻ തിരുവനന്തപുരം മെഡിക്കൽ കേളെജിലാണ്‌. ഞാൻ ഒരു കുഴപ്പക്കാരനായാണ്‌ അവിടെ എത്തുന്നത്. അവിടെ ചെന്നതും തൂങ്ങി കിടന്ന് ലിംഗം അപ്പോൾ തന്നെ തുന്നി ചേർത്തു. അത്ര പരിചയമുള്ള ഡോക്ടർമാരല്ലായിരുന്നു അവർ.

പിറ്റേ ദിവസം സർജറി വിഭാഗം മേധാവി ഋഷികേശൻ വീണ്ടും തുന്നി ചേർത്തു. അദ്ദേഹം തുന്നിയപ്പോൾ 2 സെന്റീമീറ്റർ ഗ്യാപ്പ് ഇട്ടിരുന്നു. പഴുപ്പുകൾ ഉണ്ടേൽ പോകാനായിരിക്കും ഇങ്ങിനെ ചെയ്തത്. ആഴ മേറിയ മുറിവായതിനാൽ ഉണങ്ങാൻ താമസിക്കുമെന്ന് അവർ പറഞ്ഞു. 15 ദിവസം കഴിഞ്ഞ് അഴിച്ചപ്പോൾ മൂത്രം വരുന്ന ഭാഗം ചിരുങ്ങി പോയി. മൂത്രം വരാതെയായി.പിന്നീട് അമൃതയിൽ പോയി. അവിടെയും രക്ഷയില്ല. അങ്ങിനെയാണ്‌ എറണാകുളം സ്പ്ഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും 250 ദിവസങ്ങളോളമായിരുന്നു. അവിടെ എത്തി ഡോക്ടർ പരിശോധിച്ചപ്പോൾ എന്തു ചെയ്യണം എന്ന് ഡോക്ടറും ആലോചിച്ചു. അത് കണ്ടപ്പോൾ ഞാൻ പറഞ്ഞ് ഡോക്ടറേ ഇത് അങ്ങ് മുറിച്ചു കള. എനിക്ക് ഇതൊന്നും വേണ്ട. എന്തിന്റെ ആവശ്യവും ഇല്ല. എനിക്ക് മൂത്രം ഒഴിക്കാൻ ഒരു സംവിധാനം മാത്രം ഉണ്ടാക്കിയാൽ മതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാലും ഡോക്ടർമാർ മുന്നോട്ട് പോയി. അങ്ങിനെ വീണ്ടും സർജറി നടത്തി. അങ്ങിനെ 250 ദിവസം ഞാൻ അനുഭവിച്ച് ദുരിതത്തിനു പരിഹാരം ഉണ്ടായി. എന്റെ അതുവരെ ഉള്ള അവസ്ഥ ഒരു ഉണ്ട സഞ്ചിയിൽ തൂങ്ങി കിടക്കുന്ന അവസ്ഥായിരുന്നു. ഒരു ബന്ധവും ഇല്ലാതെ തൊലിയിൽ തൂങ്ങി കിടക്കുന്നു. അങ്ങിനെ ഫിബ്രവരി 13നാണ്‌ ഞാൻ ഒരു ഭിന്ന ലിംഗക്കാരൻ എന്ന പേരിൽ നിന്നു തന്നെ രക്ഷപെട്ടത്.ഞാൻ ഇതെല്ലാം ഇവിടെ പറയുന്നത് എറണാകുളം സ്പ്ഷ്യാലിറ്റി ആശുപത്രിയേ കുറിച്ച് പറയാനാണ്‌. ഇങ്ങിനെയുള്ള എന്ത് കേസുകൾക്കും ഇവിടെ ചികിൽസയുണ്ടാകും. അമൃതയിൽ നിന്നും, ലേക് ഷോറിൽ നിന്നും വരെ ഉപേക്ഷിക്കുന്ന കേസുകൾക്ക് വരെ ഇവിടെ പരിഹാരം ഉണ്ടാകും.SWAMI PENIS CUT EXCLUSIVE

ഇപ്പോൾ ചികിൽസയുടെ കാര്യം മാത്രമേ പറയൂ. ഇനി 2 പത്ര സമ്മേളനം കൂടി നടത്തും. അപ്പോൾ കേസിന്റെ കാര്യങ്ങൾ പറയാം. ഞാൻ സഹായിച്ചവരും, കൂടെ നിന്നവരുമാണിതൊക്കെ ചെയ്തത്. അത് ഒരാളല്ല. ഒരാൾക്ക് ഇങ്ങിനെ ചെയ്യാൻ ആകുമോ. ഒരുപാട് പേർ ഉണ്ട്. അതെല്ലാം പിന്നീട് പറയാം. സ്വാമി പറഞ്ഞു.
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ആദ്യം പറഞ്ഞത്. എന്നാൽ ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.കേസുണ്ടാക്കിയവർ അത് തെളിയിക്കട്ടെ. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലൂടെ പൂർണാരോഗ്യം വീണ്ടെടുത്തുവെന്ന് ഗംഗേശാനന്ദ പറഞ്ഞു. ഏറെ വഴിത്തിരിവുകളുണ്ടായ കേസിൽ ഗംഗേശാനന്ദക്കെതിരെ പൊലീസിൽ മൊഴി നൽകിയ പെൺകുട്ടി പിന്നീട് നിലപാട് മാറ്റിയിരുന്നു. പൊലീസ് നിർബന്ധിച്ച് ഗംഗേശാനന്ദക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പിന്നീട് പറഞ്ഞത്. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ ആദ്യം പറഞ്ഞത്. എന്നാൽ ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഗംഗേശാനന്ദ പറഞ്ഞു.

Top