ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസ്; മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു;ബന്ദര്‍ അബ്ബാസിലും ഖിഷം ദ്വീപിലും സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു

ടെഹറാന്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക. മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോര്‍മുസിലെ സ്പീഡ് ബോട്ടുകളും ആക്രമിച്ചു. ബന്ദര്‍ അബ്ബാസിലും, ഖഷാമിലും, ഹജിയാബാദിലും സ്‌ഫോടനങ്ങളുണ്ടായി. 140 ഇടങ്ങള്‍ ആക്രമണം ലക്ഷ്യം വച്ചതായി അമേരിക്ക. ഹോര്‍മോസ്ഗന്‍ പ്രവിശ്യയില്‍ ഒരു ടെലികോം ജീവനക്കാരന്‍ കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അന്താരാഷ്ട്ര ജലപാതയായി ഹോര്‍മുസ് തുടരുന്നെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്നും ഒരാള്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ആയത്തുല്ല അലി ഖമനയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചിരുന്നു.

അയത്തുള്ള അലി ഖമേനി ഉള്‍പ്പെടെ വധിക്കപ്പെട്ട ഇറാന്‍ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിനായി കൊലയാളികളായ ഉന്നത നേതാക്കളുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ ഈ ദൗത്യം ഏറ്റെടുക്കുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നു.

 

Top