വിവാഹാഭ്യർഥന നിരസിച്ചതിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും

തലശേരി: പ്രണയം നിരസിച്ചതിനാൽ പ്രതികാരം ചെയ്ത പ്രതിക്ക് 12 വര്ഷം കഠിനതടവ് !..വിവാഹാഭ്യർഥന നിരസിച്ചതിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കാണ് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും കോടതി വിധിച്ചത് . സാന്താക്ലോസിന്‍റെ വേഷത്തിലെത്തി മുഖത്ത് ആസിഡൊഴിച്ചു പൊള്ളലേൽപ്പിച്ച പിലാത്തറ ചെറുതാഴം ആദംപൊയിൽ വീട്ടിൽ ജയിംസ് ആന്‍റണി (48)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.ഹാരിസ് ശിക്ഷിച്ചത്. പ്രതി12 വർഷം കഠിനതടവും 10 ലക്ഷം പിഴയും അടക്കണം .

പിഴസംഖ്യ പ്രതിയുടെ സ്വത്തുക്കളിൽനിന്ന് ഈടാക്കി ആസിഡ് ആക്രമണത്തിനിരയായ വീട്ടമ്മയ്ക്കും മകനും നൽകണം. ഇതിനു സാഹചര്യമില്ലെങ്കിൽ മൂന്നു വർഷം അധികതടവ് അനുഭവിക്കണം. 2015 ഡിസംബർ 24ന് രാത്രി 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മക്കളോടൊപ്പം പള്ളിയിലേക്കു പോകുകയായിരുന്ന പരിയാരം ഏമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി (29)യാണ് ആസിഡ് ആക്രമണത്തിനിരയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാന്താക്ലോസിന്‍റെ വേഷമിട്ടു മുഖംമൂടി ധരിച്ചെത്തിയ പ്രതി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഭർത്താവിൽനിന്ന് അകന്നു ജീവിക്കുന്ന റിൻസിയോടു ജയിംസ് ആന്‍റണിക്കുള്ള പകയാണ് ആസിഡ് ആക്രമണത്തിനിടയാക്കിയത്. റിൻസിയോട് അടുക്കാനായി പ്രതി ശ്രമിച്ചപ്പോഴെല്ലാം നിഷേധിച്ചതാണു ശത്രുതയ്ക്ക് ഇടയാക്കിയത്.

യുവതിയുടെ മുഖം വികൃതമാക്കണമെന്ന ഉദ്ദേശ്യത്തോടെ ആസിഡ് ഒഴിച്ചു മുഖത്തു ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ റിൻസിയുടെ മകൻ അഭിഷേകിനും പൊള്ളലേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണു വാദം നടത്തിയത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തന്‍റെയും മകന്‍റെയും ഭാവി തകർത്ത പ്രതി ജയിംസ് ആന്‍റണിക്കു വധശിക്ഷ തന്നെ ലഭിച്ചാൽപ്പോലും കുറവാണെന്ന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ഒരു കണ്ണ് നഷ്ടപ്പെടുകയും മുഖം വികൃതമാകുകയും ചെയ്ത ഏമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി റോബർട്ട്. ശിക്ഷ കുറഞ്ഞുപോയതായും റിൻസി പറഞ്ഞു. കേസിൽ പ്രതിയെ തലശേരി സെഷൻസ് കോടതി ശിക്ഷിച്ചതിനോട‌ു പ്രതികരിക്കുകയായിരുന്നു അവർ.

2015 ഡിസംബർ 24 ലെ ക്രിസ്മസ് രാത്രി റിൻസിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. അഞ്ചു മാസത്തിലേറെ കാലം മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും റിൻസിയുടെ വലതുകണ്ണിന്‍റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. മുഖത്തിന്‍റെ 90 ശതമാനം ഭാഗവും ആസിഡ് വീണു കരിഞ്ഞ‌ു വികൃതമാകുകയും ചെയ്തിരുന്നു.

നേരത്തെ പിലാത്തറയിലെ ഒരു ഷോപ്പിൽ ജോലിക്കു പോയിരുന്ന റിൻസി സംഭവത്തിനുശേഷം പുറത്തേക്കു പോകാറില്ല. മകൻ അഭിഷേകിന്‍റെ ശരീരത്തിലും ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. അന്നത്തെ പരിയാരം എസ്ഐ ടി.വി. ബിജു പ്രകാശിന്‍റെ നേതൃത്വത്തിലാണു സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടിയത്. വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ പ്രതികാരമായിട്ടാണു ഭാര്യയും മക്കളുമുള്ള പ്രതി ജയിംസ് ആന്‍റണി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളലേൽപ്പിച്ചത്.

Top