പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമ തന്ന സൗഭാഗ്യമെന്ന് അപ്പാനി രവി

അങ്കമാലി ഡയറിസിലൂടെ മലയാള സിനിമയിലെത്തി തമിഴില്‍ ഏറെ ആരാധകരെ നേടി വെള്ളിത്തിര കയ്യടിക്കിയ അപ്പാനി ശരത് സിനിമാ ലോകത്ത് തിരക്കിലാണ്. ആദ്യ ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. ഇതോടെ ശരത്തിന്റെ പേര് അപ്പാനി ശരത് എന്നായി മാറുകയായിരുന്നു. അങ്കമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.

സിനിമയില്‍ തുടക്കകാലത്ത് തന്നെ മണിരത്നത്തെപ്പോലുള്ള സംവിധായകനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് അപ്പാനി ശരതിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഇുപ്പോള്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലൂടെ തമിഴില്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് നടന്‍. ഇതിനിടെ മാതൃഭൂമി സ്റ്റാര്ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സിനിമ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച് നടന്‍ മന്സ തുറന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. നാടകം ഓട്ടമാണ്. ഒരു സ്റ്റേജില്നിന്ന് മറ്റൊരു സ്റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ മാത്രമേ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ പോലും വിശ്രമിക്കാന്സമയം കിട്ടാറുണ്ട്.

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്കിയ സൗഭാഗ്യങ്ങള്‍ കൊണ്ടാണെന്നും അല്ലെങ്കില്‍ പ്രണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്ളാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ എനിക്ക് തന്നതാണ്- അപ്പാനി ശരത് പറഞ്ഞു

Top