പെണ്‍കുട്ടികളെ അടിമകളാക്കി ഫ്‌ളാറ്റില്‍ പെണ്‍വാണിഭം; ദുബായില്‍ വ്യാവസായി അറസ്റ്റില്‍

ദുബായ്: ജോലിക്കായി യുവതികളെ ദുബായിലെത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന വ്യവസായി അറസ്റ്റില്‍. ദുബായ് നഗരത്തിലെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടികളെ അടിമകളാക്കി വേശ്യാലയം നടത്തുന്ന ബിസിനസ്സുകാരനും കൂട്ടാളിയുമാണ് പോലീസ് പിടിയിലായത്. പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പണമുണ്ടാക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. കൂട്ടത്തിലൊരു പെണ്‍കുട്ടി രക്ഷപ്പെട്ട് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ജോലി തേടി ദുബായിലെത്തിയ രണ്ട് ബംഗ്ലാദേശി പെണ്‍കുട്ടികളാണ് ചതിയില്‍ പെട്ടത്. സലൂണില്‍ ജോലി വാഗ്ദാനം നടത്തിയാണ് പെണ്‍കുട്ടികളെ ദുബായിലെത്തിച്ചത്. ഒരാള്‍ക്ക് പതിനഞ്ചും മറ്റേയാള്‍ക്ക് പതിനാറുമാണ് പ്രായം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ഏപ്രിലിലാണ് ഇവര്‍ ബംഗ്ലാദേശില്‍ നിന്നും ദുബായിലെത്തുന്നത്. ഇവരെ ബിസിസസ്സുകാരന്റെ ഫ്‌ളാറ്റിലെത്തിച്ച പെണ്‍വാണിഭ സംഘം നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അനുസരിച്ചില്ലെങ്കില്‍ ഇവര്‍ പെണ്‍കുട്ടികളെ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കിയിരുന്നു. ഫ്‌ളാറ്റിലെ പീഡനം കൂടാതെ ഇവരെ സ്പായിലെത്തിച്ച് സെക്‌സ് മസാജും ചെയ്യിച്ചിരുന്നുവെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

പതിനാറുകാരിയായ പെണ്‍കുട്ടിയാണ് ഒരു ദിവസം അവസരം ഒത്തുവന്നപ്പോള്‍ ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോലീസ് സ്‌റേറഷനിലെത്തി വിവരം പറഞ്ഞത്. അന്വേഷണത്തെ തുടര്‍ന്ന് 2 ബംഗ്ലാദേശുകാരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രധാനിയായ ഒരാളെ 7 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച ദുബായ് കോടതി രണ്ടാമനെ വെറുതെ വിട്ടു. ഫ്‌ളാറ്റ് ഉടമയായ ചൈനീസ് ബിസ്സിനസ്സുകാരനെന പൊതുവിചാരണയ്ക്ക് വിധേയമാക്കി. 62കാരനായ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു.

Top