ഇന്റർനാഷണൽ ഡെസ്‌ക്
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ സൈനിക നീക്കം നടത്തുന്ന പാക്കിസ്ഥാന് പിൻതുണുമായി ഉത്തരകൊറിയ. പാക്കിസ്ഥാന്റെ ആണവ രഹസ്യം കൈമാറിയതിനുള്ള നന്ദി സൂചനകമായാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പാക്കിസ്ഥാന് സൈനിക സഹായം നൽകുന്നതെന്നാണ് സൂചന. പാക്കിസ്ഥാന്റെ ഏറ്റവും ക്രൂരവും ഇന്ത്യാ വിരുദ്ധവുമായ സൈനിക സംഘത്തിനു പരിശീലനം നൽകിയ കൊറിയയിൽ നിന്നാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ സംഘമാണ് കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ സൈനികരെ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്നാണ് സൂചന.
ഇന്ത്യൻ സൈന്യത്തെ നേരിട്ട് എതിർക്കാൻ കെൽപ്പില്ലാത്ത പാക്കിസ്ഥാൻ ഉത്തര കൊറിയയിൽ നിന്നും രഹസ്യ ആക്രമണത്തിനുള്ള പരിശീലനം നേടുകയായിരുന്നു. അയ്യായിരം പാക്ക് സൈനികരാണ് കഴിഞ്ഞ മാസം ഉത്തരകൊറിയൻ സംഘത്തിൽ നിന്നും പരിശീലനം നേടിയത്. ഈ സൈന്യത്തെയാണ് ഇന്ത്യൻ അതിർത്തിയിലേയ്ക്കു വിട്ടിരിക്കുന്നതെന്നാണ് സൂചന. എല്ലാ വിധ ആയുധ പരിശീലനത്തിലും, ഒളിപ്പോരിലും വിദഗ്ധ പരിശീലനം ലഭിച്ചിരിക്കുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഏറ്റവും ക്രൂരമായ പരിശീലന മുറകളാണ് ഈ സംഘത്തിനു കൊറിയയിൽ നിന്നു ലഭിച്ചിരിക്കുന്നതെന്നു വ്യക്തമാകുന്നു. യുദ്ധതടവുകാരായി പിടികൂടുന്നവരോടു ഏറ്റവും ക്രൂരമായ രീതിയിൽ പെരുമാറുന്നതിനാണ് ഈ സൈനികർക്കു പരിശീലനം നൽകിയിരിക്കുന്നത്. യുദ്ധതടവുകാരെ ജീവനോടെ കഴുത്തറുക്കുന്നതിനും കണ്ണ് ചൂഴ്‌ന്നെടുക്കുന്നതിനും ഈ സൈനിക സംഘത്തിനു പരിശീലനം ലഭിച്ചിട്ടുണ്ട്.