സ്വന്തം ലേഖകൻ
പാരീസ്: മോഡലുകളുടെയും നടികളുടെയും സെലിബ്രിട്ടിക്കളുടെയും ടോപ്പ് ലെസ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച മാഗസീൻ വലിയൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടണ്ണിന്റെ ടോപ് ലെസ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാഗസിലാണ് പുലിവാല് പിടിച്ചത്. ടോപ്ലസ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിൻ 10കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം പരാതി നൽകി. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാരോപിച്ചാണ് രാജകുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഫ്രഞ്ച് ഗോസിപ്പ് മാഗസിൻ ക്‌ളോസർ ആന്റ് ന്യൂസ് പേപ്പർ ലാ പ്രോവിൻസ് 2012ലാണ് കെയ്റ്റിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. തെക്കൻ ഫ്രാൻസിൽ ടോപ്ലസായി സൺബാത്ത് ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇത് ബ്രിട്ടനിൽ വലിയ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.
ദമ്പതികൾ എലിസബത്ത് രാഞ്ജിയുടെ സഹോദരി മാർഗരറ്റിന്റെ മകന്റെ വിട്ടിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ഫോട്ടോ പകർത്തിയത്. പക്ഷേ ബ്രിട്ടനിൽ ചിത്രം പ്രസിദ്ധീകരിച്ചിരുന്നില്ല.
ചിത്രത്തിനെതിരെ വില്ല്യം കെയ്റ്റ് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. മാഗസിന്റെ ഉടമയെയും എക്സിക്യുട്ടീവ് എഡിറ്ററെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.