കേരളം തകർക്കാൻ പാക്കിസ്ഥാന് വേണ്ടത് ഒരൊറ്റ ബോംബ്…! ഇസ്‌ളാമാബാദിൽ നിന്നും കേരളത്തെ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്നത് ഏഴ് മിസൈലുകൾ; രാജ്യ തലസ്ഥാനത്തേക്കാൾ പാക്കിസ്ഥാൻ ഇത്തവണ ലക്ഷ്യമിടുക ദക്ഷിണ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ പരസ്പരം പോർവിളിക്കുന്നത് യുദ്ധമായി പരിണമിച്ചാൽ പാക്കിസ്ഥാൻ ആദ്യം ലക്ഷ്യം വയ്ക്കുക കേരളം അടങ്ങുന്ന ദക്ഷിണ ഇന്ത്യയെ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഏഴ് മിസൈലുകളാണ് പാക്കിസ്ഥാൻ ഇസ്‌ളാമാബാദിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ നിന്നും കന്യാകുമാരി വരെ എത്താൻ ശേഷിയുള്ളതാണ് ചൈനീസ് നിർമ്മിതമായ ഈ മിസൈലുകളെന്നാണ് റിപ്പോർട്ട്. അയ്യായിരം കിലോ വരെ സ്‌ഫോടക വസ്തുക്കൾ നിറച്ചുവച്ചിരിക്കുന്ന ഈ മിസൈലുകൾ മാത്രം മതി കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ തകർത്തു കളയാനെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

38,863 കിലോമീറ്റർ ദൂരമുള്ള കേരളത്തെ തകർക്കാൻ രണ്ട് മിസൈലുകൾ മാത്രം മതിയെന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ കണക്ക് കൂട്ടുന്നത്. പാക്ക് സൈന്യത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. പാക്ക് സൈനിക മേധാവിയ്ക്ക് ഇതു സംബന്ധിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്.

രാജ്യത്ത് സൈന്യം ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുക ഉത്തരേന്ത്യയിലും ഡൽഹി അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലുമായിരിക്കും. ദക്ഷിണേന്ത്യയിൽ കാര്യമായ സൈനിക സാന്നിധ്യമേ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കവചങ്ങളോ ഇല്ലെന്ന് പാക്കിസ്ഥാൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാക്കിസ്ഥാൻ മിസൈലുകൾ ഇന്ത്യൻ അതിർത്തി ഭേദിച്ച് എത്തിയാലും കേരളം അടക്കമുള്ള ഉത്തരേന്ത്യയിൽ കാര്യമായ പ്രതിരോധം ഉണ്ടാകില്ല. ഇത് കണക്കിലെടുത്താൻ ഏഴ് മിസൈലുകൾ ഇന്തയുടെ തെക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് പാക്കിസ്ഥാൻ തൊടുത്തു നിർത്തിയിരിക്കുന്നത്.
ഏതെങ്കിലും വിധത്തിൽ പ്രതിരോധമുണ്ടായാൽ തന്നെ കടലിൽ നിന്നും ആക്രമിക്കാനുള്ള പദ്ധതിയും പാക്കിസ്ഥാൻ തയ്യാറാക്കിയിട്ടുണ്ട്. കടയിൽ നിന്നും കപ്പലിൽ മിസൈൽ ഘടിപ്പിച്ചുള്ള ആക്രമണത്തിനും പാക്കിസ്ഥാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഏത് രീതിയിൽ ആക്രമണമുണ്ടായാലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ പ്രതിരോധമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യ പാക്കിസ്ഥാനിലേയ്ക്ക് ആക്രമണം നടത്തുമ്പോൾ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വയ്ക്കാതെ കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ആൾ നാശവും വസ്തു നാശവും വരുത്താനാണ് നീക്കം.

Top