ക്രൈം ഡെസ്‌ക്
ലണ്ടൻ: പത്തുവയസുകാരിയായ തന്റെ മകളുടെ മൊബൈലിൽ കണ്ട സന്ദേശങ്ങൾ കണ്ട് ആ അമ്മ ഞെട്ടിപ്പോയി. മകളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാനും, ബ്രേസിയർമാറ്റി മാറിടങ്ങൾ കാണിക്കാനുമായിരുന്നു ആ സന്ദേശം. പിന്നെ മറ്റൊന്നും നോക്കിയില്ല, ആ സന്ദേശം അയച്ചയാളുടെ പേരും വിശദാംശങ്ങളും ശേഖരിച്ച് സന്ദേശം സഹിതം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റുമിട്ടു. ഇതോടെയ സ്വന്തം അക്കൗണ്ടും ഡിലീറ്റ് ചെയ്ത് ആ മാന്യൻ മുങ്ങി..!
ബ്രിട്ടീഷ് സ്വദേശികളായ അമ്മയോടും മകളോടുമാണ് ലൈവ് ഡോട് മീ എന്ന ഓൺലൈൻ ചാറ്റ് ആപ്പിലൂടെ അമേരിക്കൻ സ്വദേശിയായ യുവാവ് അശ്ലീലം ആവശ്യപ്പെട്ടത്. സ്‌നാപ്പ് ചാറ്റിലും, ലൈവ് മിയിലുമെത്തിയായിരുന്നു അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശി എന്നു പരിചയപ്പെടുത്തിയ യുവാവിന്റെ അശ്ലീല പ്രകടനം. അമേരിക്കയിലെ ഫ്‌ളോറിഡാ സ്വദേശിയായ ഡാനിയൽ ഫോർലാൻ എന്നു പരിചയപ്പെടുത്തിയ യുവാവ് ആദ്യം സ്‌കൂൾ വിദ്യാർഥിയായ പത്തുവയസുകാരിയുമായി ലൈവ്മിയിലാണ് ചാറ്റ് തുടങ്ങിയത്. പിന്നീട്, ചൈറ്റ് സ്‌നാപ്ചാറ്റിലേയ്ക്കു മാറ്റുകയായിരുന്നു.
ഇതിനിടെ ഇയാൾ പല തവണ തന്റെ ലൈംഗിക അവയവം കുട്ടിയെ വീഡിയോ ചാറ്റിലൂടെ കാണിച്ചിരുന്നു. പിന്നീട് കുട്ടിയോടു മാറിടങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി മെസേജുകളാണ് കുട്ടിയുടെ ചാറ്റിൽ നിന്നും അമ്മ കണ്ടെത്തിയത്. കുട്ടിയോടു ആദ്യം മുതൽ തന്നെ അശ്ലീലത കലർന്ന ചാറ്റിലൂടെയാണ് ഇയാൾ സംസാരിച്ചിരുന്നത്. കുട്ടിയോടു നിന്റെ ചിത്രം അയച്ചു തരുമോ എന്ന് ആദ്യം ചോദിച്ചു. കുട്ടി ഒരു സെൽഫി അയച്ചു നൽകി. എന്നാൽ, വസ്ത്രങ്ങളില്ലാത്ത ചിത്രമാണ് എനിക്കു വേണ്ടതെന്നായിരുന്നു ഇയാളുടെ മറുപടി.
അസുഖത്തെ തുടർന്നു മകൾ കിടപ്പിലായപ്പോഴാണ് അമ്മ ഫോൺ പരിശോധിച്ചത്. ഇതോടെയാണ് അമേരിക്കൻ സ്വദേശിയുടെ ലൈംഗിക വൈകൃതങ്ങൾ പുറത്തായത്. തുടർന്നു അമ്മ പെൺകുട്ടിയുടെ വിശദാംശങ്ങൾ മറച്ചു വച്ച് ഡാനിയൽ ഫോറിയാലിന്റെ ചാറ്റുകൾ പുറത്തു വിടുകയായിരുന്നു. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഈഅമ്മയുടെ സംശയം.