രാഹുല്‍ പശുപാല്‍ -രശ്മി-ഉന്നതര്‍ കുടുങ്ങും ?സംഘത്തില്‍ പ്രശസ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും. കുത്തഴിഞ്ഞ ജീവിതം മറയൊരുക്കാന്‍ ചുംബന സമര മുറയും

കൊച്ചി: രാഹുല്‍ പശുപാലനും സംഘവും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്നു കരുതുന്ന കംപ്യൂട്ടര്‍ പിടിച്ചെടുത്തു. എറണാകുളം തൃക്കാക്കരയിലെ ഫ്ലാറ്റില്‍നിന്നാണ് കംപ്യൂട്ടറും മറ്റു സാമഗ്രികളും പിടിച്ചെടുത്തത്.അറസ്റ്റിനുശേഷം 12 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് രാഹുലിന്റെയും രശ്മിയുടെയും ഫ്‌ളാറ്റ് പൊലീസ് പരിശോധിച്ചത്. അവരുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്നതുപോലെ തന്നെ കുത്തഴിഞ്ഞതായിരുന്നു ഫ്ളാറ്റിന്റെ അവസ്ഥയും. വസ്ത്രങ്ങള്‍ നാലുപാടും ഓരോ മൂലയിലും ഒഴിഞ്ഞ മദ്യക്കുപ്പികള്‍. പാതികഴിച്ച് ബാക്കിവച്ച പാഴ്സല്‍ ഭക്ഷണപ്പൊതികള്‍. ദിവസങ്ങളായി കഴുകാതെ ഈച്ചയാര്‍ക്കുന്ന പാത്രങ്ങള്‍. ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കംപ്യൂട്ടറായിരുന്നു പൊലീസിന്റെ ലക്ഷ്യം.kiss copy

കൊച്ചി സിറ്റി ഷാഡോ പൊലീസ് സംഘവും തൃക്കാക്കര പൊലീസും ചേര്‍ന്നായിരുന്നു നടപടി. കംപ്യൂട്ടര്‍ കണ്ടെത്തിയെങ്കിലും പാസ്‌വേഡിട്ട് ലോക്ക് ചെയ്തിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഇന്റര്‍നെറ്റ് സംവിധാനം ഓഫ് ചെയ്യാത്തതിനാല്‍ നിലയ്ക്കാതെ മെസേജുകള്‍ അയച്ചിരുന്ന ഒരു ടാബും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലും രശ്മിയും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത് രശ്മിയെ പോലെ പ്രമുഖ മോഡലാക്കാമെന്ന വാഗ്ഗാനം നല്‍കിയാണെന്ന് പോലീസ്.resmi nair -kiss

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുലിന്റെ പെണ്‍വാണിഭ സംഘത്തില്‍ സിനിമാ നടിമാരും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ ആവശ്യപ്പെട്ടാല്‍ നടിമാരെ തരപ്പെടുത്തികൊടുത്തിരുന്നുവെന്ന് വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടി ഇവരുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ഒരു രാത്രിക്ക് രണ്ടേകാല്‍ ലക്ഷം രൂപയാണ് ഈ നടിയുടെ റേറ്റെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ മോഡല്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് രാഹുലും സംഘവും കേരളത്തിലെത്തിച്ചതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങി. കോട്ടയം സ്വദേശിനിയായ ലെനീഷ് മാത്യു എന്ന യുവതിയാണ് രാഹുലിനും സംഘത്തിനും വേണ്ടി പെണ്‍കുട്ടികളെ വിമാനമാര്‍ഗം ബംഗളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ചത്. ലെനീഷ് ബംഗളൂരുവില്‍ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്. ഇതിന്റെ മറവിലാണ് പരസ്യചിത്രങ്ങളില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികളെ അഭിനയിപ്പിക്കാമെന്നും പ്രശസ്ത മോഡലാക്കാമെന്നും വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ രാഹുലിന്റെ സംഘത്തിലെത്തിച്ചിരുന്നത്.

ഇടപാടുകാരോട് വഴങ്ങിയാല്‍ മാത്രമെ നല്ല നിലയില്‍ ഉയര്‍ന്ന് വരാനും പ്രശസ്തയാകാനും സാധിക്കുകയുള്ളൂവെന്നും സംഘത്തിലുള്ളവര്‍ പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വഴങ്ങുന്ന പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നുവെന്ന പുതിയ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഹുലാണ് പെണ്‍വാണിഭ നടത്തിപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കുന്ന വിവരം.

2008-ല്‍ ചെന്നൈയില്‍ വച്ചാണ് രാഹുലും രശ്മിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഒരുവര്‍ഷക്കാലം ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് വിവാഹിതരായത്. ആഡംബര ജീവിതത്തിന് ഉടമകളായിരുന്നു ഇടത്തരം കുടുംബത്തിലെ അംഗമായ ഇരുവരുമെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
<പ്>ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും അധികവും വന്നിരുന്നത് ഇരുവരുടെയും യഥാര്‍ഥമുഖം തിരിച്ചറിഞ്ഞെന്ന മട്ടിലുള്ള അസഭ്യങ്ങളായിരുന്നു. കേട്ട വാര്‍ത്തകള്‍ വിശ്വസിക്കാനാകാതെ വിവരം തേടിക്കൊണ്ടുള്ള ചില സന്ദേശങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.

Top