ട്രാൻസ്‌പോർട്ട് ബസ്സിലൊരു യാത്ര

പി. പി. ചെറിയാൻ

ശനിയാഴ്ച സമയം രാവിലെ പത്ത് മണി. ഒരു മണിക്കൂറിനുളളിൽ ചാലക്കുടിയിൽ എത്തണം. തൃശൂർ ശക്തൻ തമ്പൂരാൻ പ്രൈവറ്റ്് ബസ് സ്റ്റാണ്ടിലെ ഒരു സ്‌റ്റോപ്പിൽ ട്രാൻസ് പോർട്ട് ബസ് കാത്തു നിിൽക്കുകയാണ്. ഒന്ന് രണ്ട് ഓർഡിനറി ബസുകൾ കടന്നു പോയി. അതിൽ കയറിയാൽ സമയത്തിനെത്താൻ പറ്റിയില്ലെങ്കിലോ. പെട്ടെന്നു ഒരു ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പിൽ വന്നു നിന്നു. ചക്രത്തിന്റെ ചലനം പൂർണ്ണമായും നിൽക്കും മുമ്പെ കണ്ടക്ടർ ഡോർ തുറന്നു. കൂട്ടം കൂടി ബസ് കാത്തു നിന്നവരിൽ നാലഞ്ചു പേർ കഷ്ടിച്ചു അകത്തു കയറി.
അതിൽ ഒരാൾ ഞാനായിരുന്നു. വാതിൽ അടയ്ക്കുകയും കണ്ടക്ടർ വാഹനം മുന്നോട്ടു പോകുന്നതിനുളള ബെൽ അടിക്കുകയും ചെയ്തു. അകത്തു കയറി പറ്റിയവർ ഒഴിവുളള സീറ്റുകളിൽ ഇരുന്നു മുൻവശത്തെ ഡോറിനു സമീപമുളള സീറ്റിൽ ആദ്യം ഞാനും പുറകെ പ്രായമായ ഒരാളും സ്ഥാനം പിടിച്ചു. ഒന്നോ രണ്ടോ പേർ മാത്രമാണ് സീറ്റ് ലഭിക്കാതെ നിൽക്കേണ്ടി വന്നത്. തൃശൂരിൽ നിന്നും പുറപ്പെട്ട ബസിലെ യാത്രക്കാർക്കെല്ലാം ഒല്ലൂർ എത്തുന്നതിനു മുമ്പു തന്നെ കണ്ടക്ടർ ടിക്കറ്റ് നൽകി. യാത്രക്കാരെയെല്ലാം ഒന്ന് സൂക്ഷിച്ചു നോക്കിയതിനുശേഷം മുൻവശത്തെ സീറ്റിനു സമീപമെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ടക്ടറുടെ സീറ്റിലായിരുന്നു എന്റെ തൊട്ടടുത്തിരുന്നിരുന്ന പ്രായമായ വ്യക്തി ഇരുന്നിരുന്നത്. ഇത് കണ്ടക്ടറുടെ സീറ്റാണ് എഴുന്നേൽക്കണം. യാതൊരു മയവുമില്ലാത്ത ഭാഷയിലാണ് ഇത്രയും പറഞ്ഞത്. നിൽക്കാൻ പോലും ആരോഗ്യം ഇല്ല എന്ന തോന്നിക്കുന്ന യാത്രക്കാരന്റെ ഭാവം കണ്ടപ്പോൾ ഞാൻ പറഞ്ഞു. സാറ് അവിടെ ഇരുന്നോളൂ ഞാൻ എഴുന്നേറ്റ് നിൽക്കാം.
വൃദ്ധനായ മനുഷ്യൻ ഞാൻ ഇരുന്നിരുന്ന സീറ്റിലേക്കു മാറിയിരുന്നതും കണ്ടക്ടർ സീറ്റിലിരുന്നതും ഒന്നിച്ചായിരുന്നു. ഞാൻ കണ്ടക്ടറെ ഒന്ന് സൂക്ഷിച്ചു നോക്കി. ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരൻ. മുഖത്ത് രൗദ്ര ഭാവം നിഴലിക്കുന്നു. സീറ്റിൽ ഇരുന്ന ഉടനെ ടിക്കറ്റ് റാക്ക് മടിയിൽ വെച്ചു തല ഒരു വശത്തേക്ക് ചെരിച്ചു വെച്ചു കണ്ണടച്ചു. ഉറങ്ങാനുളള ഭാവമാണെന്ന് എനിക്ക് മനസ്സിലായി. ഒല്ലൂരിൽ നിന്നും കൊടകര എത്തുന്നതു വരെ റോഡിൽ കൈ കാണിച്ച ഒരാളെ പോലും ബസിൽ കയറ്റുകയോ ഇറക്കുകയോ ചെയ്തില്ല. ആമ്പല്ലൂർ സ്‌റ്റേഷനിൽ കയറി ഇറങ്ങിയതും കണ്ടക്ടർ അറിഞ്ഞില്ല.

ചാലക്കുടിയിൽ എത്താൻ ഇനി പത്തുമിനിട്ടെങ്കിലും വേണം. കണ്ടക്ടർ ഉറക്കത്തിൽ നിന്നും എഴുന്നേല്ക്കുന്ന ലക്ഷണമൊന്നുമില്ല. വീതി കുറഞ്ഞ റോഡിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ ചാടി ബസൊന്നു ഇളകി മറിഞ്ഞു. കണ്ടക്ടറുടെ ഉറക്കത്തിന് അതോടെ വിരാമമായി. ഉറക്കമുണർന്നു എന്നു ബോധ്യമായതോടെ ഞാനൊരു ചോദ്യം.
സാറിന്റെ നെയിം ബാഡ്ജ് കാണുന്നില്ലല്ലോ. ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല. ഗൗരവം വിടാതെ തന്നെ കണ്ടക്ടറുടെ മറുപടി. ഇതിനിടെ ബസു ചാലക്കുടി സ്‌റ്റേഷനിൽ എത്തിയിരുന്നു. ബസിൽ നിന്നിറങ്ങി നേരെ നടന്നു ചെന്നതു സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്കായിരുന്നു. മൂന്നു പേർ അവിടെ ഇരുന്ന് സംസാരിക്കുന്നു. ഒരു കസേരയിലിരുന്ന് രണ്ടു കാലും മേശപുറത്തു വെച്ചിരിക്കുന്ന കൊമ്പൻ മീശക്കാരനോടു ഞാൻ ചോദിച്ചു. (സീറ്റിനു മുകളിൽ സ്‌റ്റേഷൻ മാസ്റ്റർ എന്ന ബോർഡ് വെച്ചിരുന്നു) ഇപ്പോൾ കണ്ടക്ടറന്മാർക്കു ബാഡ്ജ് ധരിക്കേണ്ടതില്ലേ ?
കുറച്ചു കാലങ്ങൾ മുമ്പു വരെ ഉണ്ടായിരുന്നു. യൂണിയന്റെ ശക്തമായ പ്രതിഷേധത്തിനെ തുടർന്ന് അത് നിർബ്ബന്ധമാക്കുന്നതിനുളള നടപടികൾ വേണ്ടെന്നു വെച്ചു. അടുത്ത ചോദ്യം ഫാസ്റ്റ് പാസഞ്ചറിൽ ഇരിക്കുന്നതിനുളള സീറ്റിൽ മാത്രമേ യത്രക്കാരെ കയറ്റാവൂ എന്നൊരു നിയമം നിലവിലുണ്ടോ ? ഇരുപതു ശതമാനം വരെ യാത്രക്കാരെ സ്റ്റാന്റിങ് ആയി കൊണ്ടു പോകാൻ തടസ്സമില്ല.
അടുത്ത ചോദ്യം ട്രാൻ പോർട്ട് ബസ് യാത്രക്കാരുടെ സൗകര്യത്തിനാണോ അതോ കണ്ടക്ടറുടെ സുഖ നിദ്രയ്ക്കുവേണ്ടിയാണോ. ഉത്തരം ലഭിക്കുന്നതിനു കാത്തു നില്ക്കാതെ സ്‌റ്റേഷൻ മാസ്റ്ററുടെ മുറിയിൽ നിന്നും പുറത്തു കടന്നു. താമസം വിനാ കോർപറേഷൻ അടച്ചു പൂട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നതും, കോടിക്കണക്കിന് നഷ്ടവും, നാലഞ്ചുമാസമായി പെൻഷൻ നൽകാനാവത്തതിനും ഉത്തരവാദി ജീവനക്കാർ തന്നെയാണെന്നു ചൂണ്ടിക്കാണിക്കുവാൻ ഇതുപോലെയുളള എത്രയോ അനുഭവങ്ങൾ

Top