മൊബൈല്‍ കാമറ സൂംചെയ്തു പോക്കറ്റിലിട്ടും ഡസ്‌കിനടിയില്‍ കാമറവച്ചും വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങള്‍ പകര്‍ത്തി .അധ്യാപകന്‍ പിടിയില്‍.

തിരുവന്തപുരം നന്ദന്‍കോട് വര്‍ഷങ്ങളായി ട്യൂഷനെടുക്കുന്നയാള്‍ പിടിയിലായി. വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറാണ് പിടിയിലായത്. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.വീട്ടിലെത്തിയും ഇയാള്‍ ട്യൂഷനെടുക്കുമായിരുന്നു. അരുണ്‍കുമാറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടമ്മ പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് അരുണ്‍കുമാറിന്റെ ഫോണും ലാപ്‌ടോപ്പും പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസിന് ബോധ്യപ്പെട്ടത്. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.
കാലങ്ങളായി തലസ്ഥാന നഗരത്തില്‍ ട്യൂഷന്‍ ക്ലാസ് നടത്തുന്ന അദ്ധ്യാപകനാണ് അരുണ്‍കുമാര്‍. പ്രതിയുടെ വനിതാ സുഹൃത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ കാമറ വഴി കുട്ടികളുടെ അര്‍ധനഗ്നചിത്രങ്ങള്‍ പകര്‍ത്തിയ വിവരം പുറത്തറിഞ്ഞത്. വീട്ടമ്മയായ സുഹൃത്ത് ഇയാളുമായി വാട്സാപ്പിലും സ്‌കൈപ്പിലും ചാറ്റ് ചെയ്യുമായിരുന്നു അപ്പോള്‍ ലഭിക്കുന്ന ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇയാള്‍ സേവ് ചെയ്തിരുന്നത്. തന്റെ വിദ്യാര്‍ത്ഥികളറിയാതെ ചിത്രങ്ങളെടുക്കാറുണ്ടെന്ന് സുഹൃത്തിനോട് ഇയാള്‍ പറഞ്ഞിരുന്നു.

പിന്നീട് പിണക്കത്തിലായപ്പോള്‍ ഇവരുടെ തന്നെ ചില ചിത്രങ്ങള്‍ മറ്റ് സുഹൃത്തുക്കളെ കാണിച്ചുവെന്നറിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥിനികളുടെ ചിത്രവും ഇയാള്‍ അശ്ലീലമായ രീതിയില്‍ തന്നെ പകര്‍ത്തിയിട്ടുണ്ടായിരിക്കാം എന്ന സംശയത്തെതുടര്‍ന്നാണ് പരാതി നല്‍കിയത്. കണക്ക് അദ്ധ്യാപകനായ അരുണ്‍ കുമാര്‍ വിദ്യാര്‍ത്ഥിനികളുമായി അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ സമീപത്തായി ഇരിക്കുമായിരുന്നു. ഈ സമയത്താണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണക്ക് പറഞ്ഞ് കൊടുക്കാനെന്ന വ്യജേന അടുത്ത് ചെന്ന ശേഷം മൊബൈല്‍ ഫോണ്‍ ക്യാമറ സൂം ചെയ്ത് പോക്കറ്റിലിട്ട ശേഷം കുട്ടികളുടെ നെഞ്ചും മറ്റ് ഭാഗങ്ങളും ഇയാള്‍ പകര്‍ത്തുകയും പിന്നീട് ലാപ്പ് ടോപ്പിലേക്ക് മാറ്റുകയുമായിരുന്നു പതിവ്. പെണ്‍കുട്ടികള്‍ മുന്നിലിരക്കുമ്പോള്‍ ഡെസ്‌ക്കിന്റെ അടിയില്‍ മൊബൈല്‍ ക്യാമറ വെച്ച ശേഷം പെണ്‍കുട്ടികളുടെ പാവടയുള്‍പ്പടെ വരുന്ന ഭാഗങ്ങളും സൂം ചെയ്ത് പകര്‍ത്തിയിരുന്നു.വര്‍ഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുണ്‍ കുമാര്‍. നഗരത്തിലെ പല പ്രമുഖ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥിനികളാണ് അരുണ്‍കുമാറിന്റെ വീട്ടില്‍ ട്യൂഷന്‍ ക്ലാസില്‍ എത്തിയിരുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും ഇതെല്ലാം തന്നെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരുന്നതായും പൊലീസ് പറയുന്നുണ്ട്.ഇയാളുടെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബോധ്യപ്പെട്ടത്. വിദ്യാര്‍ത്ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.

പിടിയിലായ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട. ഇയളെ ഇപ്പോള്‍ റിമാന്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ ഇയാള്‍ പകര്‍ത്തി ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ്  പറഞ്ഞു.അതേസമയം ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മ്യൂസിയം സി.ഐ ദിനില്‍ ,എസ്.ഐ,കെ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Top