മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് മുപ്പത് ലക്ഷം പിഴ; വ്യാജവാര്‍ത്തയില്‍ ഷാജന്‍ സ്‌കറിയ കുടുങ്ങി

സ്റ്റഫോര്‍ഡ്: വ്യാജ വാര്‍ത്താ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് കനത്ത തിരിച്ചടി നല്‍കി കോടതി വിധി. മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുപ്പത് ലക്ഷം പിഴയടക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. വ്യാജ വാര്‍ത്തകളിലൂടെ നേരത്തെ തന്നെ മറുനാടന്‍ മലയാളി വിവാദത്തിലായിരുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കമ്പനിക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിനാണ് മറുനാടന്‍ എഡിറ്റര്‍ക്കെതിരെ കോടതി ശിക്ഷ നടപ്പാക്കിയത്. പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന ഹര്‍ജിയിലാണ് ഷാജന്‍സ്‌കറിയോട് 35000 പൗണ്ട്( മുപ്പത്ത് ലക്ഷം) യുകെ കോടതി പിഴ ശിക്ഷവിധിച്ചത്. രണ്ടു വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുകെ മലയാളി വ്യാജ വാര്‍ത്തകേസില്‍ വിജയം നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കേരളത്തിലും നിരവധി വ്യാജ വാര്‍ത്താ കേസുകളില്‍ കോടതി മറുനാടന്‍ മലയാളിക്കെതിരെ നടപടി സ്വകീരിച്ചിരുന്നു. പ്രമുഖ കമ്പനികള്‍ക്കെതിരെയും നിരവധി വ്യക്തികള്‍ക്കെതിരെയും ബ്ലാക്‌മെയില്‍ ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിന് കേരളത്തിലകത്തും പുറത്തുമായി നിരവധി കേസുകള്‍ ഈ പത്രത്തിനെതിരെയുണ്ട്.

കോടതി വിധിക്ക് ശേഷം ഷാജൻ സ്കറിയ പുറത്തേക്ക് ..

കോടതി വിധിക്ക് ശേഷം ഷാജൻ സ്കറിയ പുറത്തേക്ക് ..

യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനയമാത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്‌കറിയ യുകെയിലെ തന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചത്.shajan -2222

ഷാജന്‍ ആവശ്യപ്പെട്ട ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി.

തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്.
എന്നാല്‍ ഈ കോടതി വിധിക്കെതിരെ ഷാജന്‍ സ്‌കറിയ മേല്‍കോടതിയില്‍ അപ്പില്‍ നല്‍കി ഇതാണ് കൂടുതല്‍ തിരിച്ചടിയായത്. ഇതിനിടെ കോടതി വിധി ലംഘിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.മേല്‍ കോടതി ഷാജന്റെ അപ്പീല്‍ തള്ളുകയും വ്യാജവാര്‍ത്തകളെഴുതി കമ്പനിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വാദം അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ ഉറപ്പായതോടെ പിഴയടച്ച് രക്ഷപ്പെടാന്‍ ഷാജന്‍ സ്‌കറിയ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ചു.

Top