ലൈവ് സെക്‌സ് കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; പ്രതി ജയിലിലായിട്ടും തൊണ്ടിമുതല്‍ കിട്ടിയില്ല; ബലാത്സംഗക്കേസും നിലനില്‍ക്കില്ല

അടിമാലി: പങ്കാളിയുമൊത്തുള്ള ലൈംഗീക വീഡിയോ ലൈവായി കാണിച്ച യുവാവിനെതിരെയുള്ള കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതാണ് പോലീസിനെ ചുറ്റിക്കുന്നത്. മധുരയില്‍ വച്ച് ഫോണ്‍ നഷ്ടപ്പെട്ടു എന്നാണ് ഏക പ്രതിയായ ലിനു പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ തട്ടിയെടുത്ത് കടന്നെന്നാണ് ലിനുവിന്റെ മൊഴി.

പ്രതിയുടെ മൊവിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മധുരയിലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും മൊബൈല്‍ വീണ്ടെടുക്കാനായിട്ടില്ല. സൗഹൃദം സ്ഥാപിച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അവര്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞ സെപ്തംമ്പറിലാണ് അടിമാലി പൊലീസ് ലൈവ് സെക്സ് സംമ്പന്ധിച്ച കേസ് ചാര്‍ജ്ജ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനകം അന്വേഷണം പൂര്‍ത്തിയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അടിമാലി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രതിക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ള കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി ഐ പി.കെ.സാബു മറുനാടനോട് വ്യക്തമാക്കി. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.വീട്ടമ്മയുടെ പരാതിയില്‍ ഇയാളെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇയാള്‍ ഇപ്പോഴും റിമാന്റിലാണ്.

ചോദ്യം ചെയ്യലില്‍ മുമ്പ് പലസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം താന്‍ ഇന്റര്‍നെറ്റിലിട്ടതായി ലിനു വെളിപ്പെടുത്തിയായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പരാതികളില്ലാത്ത സാഹചര്യത്തില്‍ ഇത് സംമ്പന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലന്ന നിലപാടിലായിരുന്നു അന്വേഷക സംഘം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താന്‍ സെക്സ് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകള്‍ അങ്കാലാപ്പിലായിരുന്നു. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നായിരുന്നു ഇക്കൂട്ടരുടെ ആശങ്ക. എഫ് ബിയില്‍ സെക്‌സ് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനാണെന്ന് ലിനു വെളിപ്പെടുത്തിയെന്നും ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറാവാതെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തായി ലിനുവെളിപ്പെടുത്തിയതെന്നും കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മനസ്സില്‍ കിടന്നതിനാലാണ് താന്‍ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായും അറസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഓണാഘോഷത്തിനിടെയാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പീഡനരംഗങ്ങള്‍ ലൈവായി സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ കത്തിപടര്‍ന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി.ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു.വീട്ടില്‍ പ്രശ്‌നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. എങ്ങനേയും വിഡീയോ പിന്‍വലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു വീട്ടമ്മ നല്‍കിയ പരാതിയിലെ മുഖ്യ ആവശ്യം.

വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും. എന്നാല്‍ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായി. അതിനാല്‍ കുറ്റപത്രത്തില്‍ ബലാത്സംഗം ചുമത്തിയിട്ടില്ല. പകരം അശ്ലീല ദൃശ്യങ്ങള്‍ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നെന്നാണ് ലിനുവിനെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. നെടുംകണ്ടത്തെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കേസിലെ ഏക പ്രതി ലിനു.അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്.പരിചയം പ്രണയമായതോടെ യുവതിയുടെ അടിമാലിയിലെ വാടക വീട്ടിലും ലിനു എത്തിയിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്നതിനിടെയാണ് യുവതി ആറു മാസം മുമ്പ് ലിനുവുമായി അടുക്കുന്നത്.അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ നിന്നും മുങ്ങിയ ഇയാളെ പ്രശ്‌നം ഒതുക്കി തീര്‍ക്കാമെന്നും പറഞ്ഞ് യുവതിയുടെ ബന്ധുക്കളെക്കൊണ്ട് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Top