കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്…നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനിയും ദിലീപും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്…നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനിയുംദിലീപും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായി തെളിവുകൾ കിട്ടി.നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെ പോലീസിന്റെ അന്വേഷണം മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ദിലീപിന് നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തന്റെ സിനിമകളില്‍നിന്ന് ഒഴിവാക്കിയതു നടിക്കു പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ്. നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസം മുമ്പ് ദിലീപും കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന ഒരു വിവരമാണിത്.
കേസുമായി ദിലീപിനെ ബന്ധപ്പെടുത്താന്‍ തക്കതായ തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിരുന്നില്ല. ജയിലില്‍ നിന്ന് സുനി എഴുതിയ കത്തും സുനി ദിലീപിന്റെ പി.എ. അപ്പുണ്ണിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായതിനെ തുടര്‍ന്ന് ദിലീപിനു നേരെയും ആരോപണത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടിരുന്നു. ഇത് സംബന്ധിച്ച് ചാനലില്‍ വിശദീകരിക്കുമ്പോഴാണ് ദിലീപ് നടിയുടെ പേരും നടിയും പള്‍സറും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ കാര്യവും പറഞ്ഞത്.ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കാവുന്ന വിവരം മൊബൈല്‍ ടവറില്‍ നിന്ന് ലഭിച്ചത്. സുനിക്ക് പുറമെ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ആലുവ എസ്.പി. എ.വി.ജോര്‍ജ് സൂചിപ്പിച്ചിരുന്നു. ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ പതിമൂന്നുമണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുത്തത്. പള്‍സര്‍ സുനിയും സംഘവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൊഴി എടുക്കാന്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നുവെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പൊലീസ് ഇത് തള്ളി. ഇതിനിടെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. ഇക്കാര്യവും പുതിയ ചോദ്യംചെയ്യലില്‍ ഉള്‍പ്പെട്ടേക്കും.actress-blurr 3
അതേസമയം ദിലീപും നാദിര്‍ഷയും ഇന്നലെ പോലീസിന് നല്‍കിയ മൊഴികളില്‍ വ്യക്തതയില്ല.ദിലീപിന്റെ പരാതിയിലും ഗൂഢാലോചനയിലുമാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. ദിലീപിന് മുഖ്യപ്രതി സുനില്‍കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും എസ്.പി പറഞ്ഞു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് വീണ്ടും മൊഴിയെടുക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനു ശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കാന്‍ കഴിയൂ. ദിലീപിന്റെ പരാതിയില്‍ ഏറെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നും റൂറല്‍ എസ്.പി അറിയിച്ചു. ദിലീപിന്റെയും സുഹൃത്തുക്കളുടെയും മൊഴിയെടുപ്പ് പുലര്‍ച്ചെ പൂര്‍ത്തിയായ ഘട്ടത്തില്‍ ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് റൂറല്‍ എസ്.പി പറഞ്ഞിരുന്നു. ഇവിടെ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് ഇന്നലെ പോലീസ് വിളിപ്പിച്ചതെന്ന ദിലീപിന്റെ വിശദീകരണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതല്ല എസ്.പിയുടെ പ്രസ്താവന.ഇരുവരോടും കുറച്ചുദിവസം കൂടി കൊച്ചിയില്‍ ഉണ്ടാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, ബാങ്ക്, ബിസിനസ് ഇടപാടുകള്‍ പോലീസ് ചോദിച്ചറിയുന്നുണ്ട്.
സിനിമാ രംഗത്തെ പലരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അടക്കം അറിയാവുന്ന ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭീതിയും ഇതിനു കാരണമായി. അമ്മ സംഘടനയുടെ ട്രഷററായ ദിലീപ് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ എത്തുമെന്ന പ്രതീക്ഷയില്‍ രാത്രി പത്തര വരെ മുന്‍നിര താരങ്ങള്‍ കാത്തിരുന്നെങ്കിലും അതുണ്ടായില്ല.ട്ടു മണിയോടെ ആരംഭിച്ച ‘അമ്മ’ യോഗം ഇതിനാല്‍ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ദിലീപും നാദിര്‍ഷയും പുറത്തിറങ്ങിയ ശേഷം അവരെയും കൊണ്ടുപോവാനാണ് എത്തിയതെന്നും അതുവരെ അവിടെയുണ്ടാകുമെന്നും ഇരുവരും അറിയിച്ചു. ഇതിനിടെ സമദിനെ പൊലീസ് ക്‌ളബിനകത്തേക്കു കയറ്റി. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിര്‍ഷായേയും വിട്ടയച്ചത്. നാദിര്‍ഷായുടെ സഹോദരന്‍ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചത്.കാര്യങ്ങൾ പരുങ്ങലിലായി ദിലീപും നാദിര്ഷായും മുൻ‌കൂർ ജാമ്യത്തിന് നിയമോപദേശം തേടിയതായി സൂചനയുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന .സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ദിലീപ് കുടുങ്ങാൻ സാധ്യത .

Top