കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: അലമുറയിട്ട് കുടുംബം, മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മാന്നാനത്തെ വീട്ടിലെത്തിച്ചു. കെവിന്റെ കുടുംബം വാടകയ്ക്ക് തമാസിക്കുന്ന മാന്നാനത്തെ വീട്ടിലാണ് മൃതദേഹം എത്തിച്ചിരിക്കുന്നത്. രാവിലെ പതിനൊന്നോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

മൃതദേഹം വീട്ടിലെത്തിച്ചതോടെ ഹൃദയഭേദക രംഗത്തിനാണ് ഏവരും സാക്ഷ്യം വഹിക്കേണ്ടി വന്നത്. അലമുറയിട്ടു കരയുന്ന ഭാര്യ നീനയെ നൊമ്പരമായി.കെവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും അലമുറയിട്ട് കരഞ്ഞത് ഏവരെയും ദുഃഖത്തിലാഴ്ത്തി. കെവിന്റെ മൃതദേഹത്തില്‍ വീണു പൊട്ടിക്കരയുന്ന നീനുവിനെ പിടിച്ചുമാറ്റാനും ആര്‍ക്കും സാധിക്കാതെ വന്നു. കെവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം നല്ലിടയന്‍ ദേവാലയത്തിലാണ് സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്. അതുവരെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ ദളിത് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരും സിഎസ്ഡിഎസ് ഉള്‍പ്പെടെയുള്ള ദളിത് സംഘടനകളുടെയും പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്.

Top