ട്രെയിനിൽ മറ്റൊരു സൗമ്യകൂടി: കൂട്ടബലാത്സംഗത്തിനിരയായി ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞ പെൺകുട്ടി ഗുരുതരാവസ്ഥയിൽ; ബലാത്സംഗം ചെയ്തവരിൽ പതിമൂന്നുകാരൻ പയ്യനും

സ്വന്തം ലേഖകൻ

പട്‌ന: സ്‌കൂളിൽ നിന്നു മടങ്ങിയെത്തി സുഹൃത്തിന്റെ വീട്ടിൽ പോയ പത്താം ക്ലാസ് വിദ്യാർഥിയ്ക്കു ക്രൂര പീഡനം. ട്രെയിനുള്ളിൽ വച്ച് പീഡനത്തിരയായ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനു ശേഷം ട്രെയിനിൽ നിന്നു പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഘത്തിൽ പതിമൂന്നുകാരനായ കുട്ടിയുമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
തെക്കൻ ബിഹാറിലെ ലക്ഷിസരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. ആറംഗ അക്രമസംഘത്തിൽ എല്ലാവരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസ് റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പെൺകുട്ടിയെ ആറംഗ സംഘം തട്ടികൊണ്ടുപോയത്. തുടർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സമീപത്തെ സ്‌റ്റേഷനിൽ നിന്നും ബലംപ്രയോഗിച്ച് ട്രെയിനിൽ കയറ്റി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.
ശനിയാഴ്ചയാണ് ട്രാക്കിനരികിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് ഗുരുതരാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ പിന്നീട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ച പെ്ൺകുട്ടിയെ ആറു മണിക്കൂറിലേറെ കഴിഞ്ഞാണ് അധികൃതർ പരിശോധിക്കാനും ചികിത്സ നൽകാനും തയ്യാറായതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കിയതായും, കുട്ടിയുടെ ലൈംഗിക അവയവങ്ങളിൽ നിന്നും രക്തം വാർന്ന് ഒഴുകുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത ആറു പേരാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top