കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോഴിക്കോട്: വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടില്‍ ലക്ഷണങ്ങള്‍ എത്തിയതായി പൊലീസ് കണ്ടെത്തല്‍. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു മാസത്തിനിടെ പതിനാല് ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ അഞ്ചുമാസം കൊണ്ട് ഒന്‍പത് ലക്ഷം രൂപയെത്തിയതായി പൊലീസ് കണ്ടെത്തി. ലഹരിവില്‍പന നടത്തിയതിന്റെ ഭാഗമായി എത്തിയ പണമാണ് ഇതെന്ന് പൊലീസ് പറയുന്നു.

ഇവര്‍ നേരിട്ടല്ല ലഹരി ഇടപാട് നടത്തുന്നതെന്നും എന്നാല്‍ പണമിടപാട് നടത്തിയത് നേരിട്ടായിരുന്നെന്നും പൊലീസ് പറയുന്നു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരുപാട് പണമെത്തിയതോടെയാണ് കാവ്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന സാഹചര്യം ഉണ്ടായത്. പണം അയച്ചവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വന്‍ മാഫിയയാണ് ഇരുവര്‍ക്കും പിന്നിലെന്ന് പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ പഴുതടച്ച അന്വേഷണത്തിന് പ്രത്യക അന്വേഷണ സംഘം രൂപികരിച്ചു. നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ 10 അംഗ എസ്‌ഐടിക്ക് രൂപം നല്‍കിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍, സൈബര്‍ സെല്‍, വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെയും കോടതിയുടെ അനുമതിയോടെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവന്‍ പേരെയും കണ്ടെത്താനും അന്വേഷണം നടത്തും. അവര്‍ക്ക് മയക്കുമരുന്ന് കച്ചവടവുമായി നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും.

കഴിഞ്ഞ ദിവസം രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി ആവിക്കല്‍ ബീച്ച് സ്വദേശി സഫാനാണ് കീര്‍ത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. പിന്നാലെ പൊലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു.

police-find-lakhs-of-rupees-deposited-into-the-accounts-of

Top