മസാജിങ്ങിന്‍റെ മറവിൽ ലഹരി ഇടപാട് നടത്തിവന്ന കണ്ണൂർ സ്വദേശിനി പാലക്കാട് അറസ്റ്റിൽ; യുവതി കുടുങ്ങിയത് എം.ഡി.എം.എയുമായി പിടിയിലായ യുവാക്കളുടെ മൊഴിയിൽ

പാലക്കാട്: മസാജിങ്ങിന്‍റെ മറവിൽ ലഹരി ഇടപാട് നടത്തിവന്ന യുവതി പാലക്കാട് അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപ്പയാണ് പിടിയിലായത്.

രണ്ടാഴ്ച മുൻപ് എംഡിഎംഎയുമായി പിടിയിലായ രണ്ട് യുവാക്കളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ശിൽപ്പ അറസ്റ്റിലാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ ജില്ലകളിലെ മസാജിങ് സെന്‍ററുകളിൽ ജോലി ചെയ്തിട്ടുള്ള ശിൽപ ഇതിലൂടെ പരിചയപ്പെട്ട യുവാക്കളിലൂടെയാണ് ലഹരി വിൽപനയിലേക്കെത്തുന്നത്.

പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

രണ്ടാഴ്ച മുൻപ് 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചല്‍ (22), മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ (23) എന്നിവർ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് ശിൽപയുടെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.  ഇവരുടെ ഫോണിൽ നിന്നാണ് യുവതിയുടെ പങ്ക് വ്യക്തമാകുന്നത്.

ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോൾ രേഖകളും പോലീസ് ശേഖരിച്ചു. ഫോൺ വഴി ബന്ധപ്പെട്ട് പതിവ് ഇടപാടുകാരിൽ നിന്നായിരുന്നു ശിൽപ ലഹരി വാങ്ങിയിരുന്നത്. തുടർന്ന് മസാജിങിനൊപ്പം രഹസ്യമായി ലഹരി കൈമാറ്റം നടത്തുന്നതായിരുന്നു രീതി. ലഹരി സംഘത്തിൽ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Top