കട്ടപ്പന കാഞ്ചിയാറിൽ കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് ഒളിവിൽ, യുവതിയെ  കാണാനില്ലെന്ന പരാതി കൊടുത്തതും ഭർത്താവ്

ഇടുക്കി: യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാർ ഭാര്യ പി.ജെ. വത്സമ്മ ( അനുമോൾ -27 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിജേഷിനെയും രണ്ടു ദിവസമായി കാണാനില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനു മോളെ കാണാനില്ലെന്ന് ഭർത്താവും കുടുംബാംഗങ്ങളും പോലീസിൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 19നാണ് വത്സമ്മയെ കാണാനില്ലെന്ന്  ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസിൽ പരാതി നൽകിയത്. സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുങ്കണ്ടത്തെ വീട്ടിൽ എത്തിയിരുന്നു.

വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

തുടർന്ന് ഇന്നലെ വൈകുന്നേരം യുവതിയുടെ മാതാപിതാക്കൾ പേഴുങ്കണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

സംശയത്തെത്തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദ്ദേഹം കണ്ടത്.

അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ബിജേഷും വത്സമ്മയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോൺവന്റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ്  വത്സമ്മ. ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്.

ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇൻക്വസ്‌റ്റ്‌ ഉൾപ്പടെയുള്ള നടപടികൾ.  ബിജേഷിനായി പോലീസ് തിരച്ചിൽ തുടങ്ങി.

Top