പേഴുംകണ്ടം കൊലപാതകം: യുവതിയുടെ ഭർത്താവ് ബിജേഷ് കാണാമറയത്ത് തന്നെ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കട്ടപ്പന: പേഴുംകണ്ടത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും കാണാമറയത്ത്.

ചൊവ്വാഴ്ച്ച വൈകിട്ടാണ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല നടത്തിയെന്ന് പോലീസ് സംശയിക്കുന്ന ബിജേഷ് സംസ്ഥാനം വിട്ടതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് കട്ടപ്പന പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനുമോളുടെ മരണം തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നുണ്ടായ രക്ത സ്രാവം കാരണമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

ഭര്‍ത്താവ് ബിജേഷ് അനുമോളെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ്് പോലീസ് കരുതുന്നത്.

ബിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ മുതലാണ് അനുമോളെ കാണാതാകുന്നത്. അനുമോള്‍ വീട് വിട്ട് പോയെന്നായിരുന്നു ബന്ധുക്കളെ ബിജേഷ് വിശ്വസിപ്പിച്ചിരുന്നത്.

Top