കൊച്ചിയിലെ ഹോട്ടലിൽ വൻ ലഹരിവേട്ട;  വിൽപ്പനയ്ക്കെത്തിച്ച 50 ലക്ഷത്തിന്റെ ലഹരിവസ്തുക്കളുമായി നാലു യുവാക്കള്‍ പിടിയില്‍

കൊച്ചി:  എസ്ആര്‍എം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. 50 ലക്ഷത്തിന് മുകളിൽ വില വരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

എംഡിഎംഎ എത്തിച്ച വൈപ്പിൻ സ്വദേശികളായ വിനീഷ് നായർ, നവീൻ, ആദിത്യൻ, വിഷ്ണു എന്നിവരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പന ലക്ഷ്യമിട്ടാണ് ഇതര സംസ്ഥാനത്ത് നിന്ന്  എംഡിഎംഎ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്സ് വിഭാഗവും നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കൊച്ചിയിൽ പട്ടിമറ്റത്തും വൻ കഞ്ചാവ് വേട്ട നടന്നു. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശിയായ ജയന്ത ഭീരോ   കുന്നത്തുനാട് പോലീസിന്‍റെ പിടിയിലായി.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.

എറണാകുളത്ത് താമസിക്കുന്ന ഇയാൾ ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് മൊത്തക്കച്ചവടം ചെയ്യുകയാണ്.   ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.  ഇൻസ്പെക്ടർ വിപി സുധീഷ്, എസ്ഐ എബി സതീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top