വീട്ടിൽ കല്യാണം ആലോചിച്ചു: പ്രണയത്തിൽ കുടുങ്ങിയ 26 കാരനെ 37 കാരിഒളിപ്പിച്ച്ത് കട്ടിലിനടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രണയത്തിൽ കുടുങ്ങിയ 26 കാരനായ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റിയ 37 കാരി കട്ടിലിനടിയിൽ ഒളിപ്പിച്ചിരുത്തിയത് രണ്ടു ദിവസം. വീട്ടുകാരും നാട്ടുകാരും അറിയാതെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന കാമുകനെ ഒടുവിൽ പൊലീസ് കണ്ടെത്തി. എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം യുവാവിനെ വീട്ടുകാർക്കൊപ്പം പൊലീസ് വിട്ടയച്ചു.
വീട്ടുകാർ കല്യാണാലോചന തുടങ്ങിയതോടെയാണ്  26 കാരൻ 37 കാരിയായ കാമുകിക്കൊപ്പം ഒളിച്ചോടാൻ തയ്യാറെടുത്തത്.. 26 കാരനായ വയറിങ് തൊഴിലാളിയായ യുവാവാണ് 37 കാരിയും അയൽവാസിയുമായ കാമുകിയുടെ വീട്ടിലേയ്‌ക്കെത്തിയത്. ഒളിച്ചോടാനായിരുന്നു ഇരുവരുടെയുംപദ്ധതി. എന്നാൽ, രണ്ടു പേരും ഒന്നിച്ചു പോയാൽ പെട്ടന്ന് പൊലീസ് കണ്ടെത്തുമെന്നതിനാലാണ് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ചിരിക്കാ്‌നും, രണ്ടി ദിവസത്തിനു ശേഷം ഒളിച്ചോടാനും തീരുമാനിച്ചത്.
മൊബൈൽ ഫോൺപോലും സ്വിച്ച് ഓഫ് ചെയ്ത ശേഷം സ്ഥലം വിട്ട ഇരുവരെയും പൊലീസ് പിന്നീട് കണ്ടെത്തി.  നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് യുവാവിൻറെ  വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ യുവാവിൻറെ മെബൈൽ അവസാനമായി ഓണാക്കിയത് വൈറ്റിലപ്പാറയിലാണെന്നു കണ്ടെത്തി.
വൈറ്റിലപ്പാറയിലെ 37 കാരിയുടെ വീട്ടിലായിരുന്നു യുവാവ്. അന്വേഷിച്ചെത്തിയ പോലീസിനോട് താൻ ഈ യുവതിയെ പ്രണയിച്ചു പോയി എന്നും തനിക്കു മറ്റാരേയും വിവാഹം കഴിക്കേണ്ട എന്നും യുവാവ് പറഞ്ഞു.
മാനസികവും ശാരീരികവുമായി താൻ ഈ യുവതിയുമായി അടുത്തുപോയി മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇയാൾ. പിന്നീട് പോലീസ് രണ്ട് പേരേയും പറഞ്ഞു മനസിലാക്കി. യുവാവിനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top