നഴ്‌സിനെ പ്രണയം നടിച്ച് ചതിയില്‍ പെടുത്തി മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍; യുവതിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കി

നിലമ്പൂര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കി മയക്കുമരുന്നുകടത്തിനും ലഹരിക്കും അടിമയാക്കിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കരുളായി ചെട്ടിയില്‍ മുണ്ടക്കുളത്ത് എരിഞ്ഞിക്കുളവന്‍ വീട്ടില്‍ ഷഫീഖെന്ന മുപ്പത്തൊന്നുകാരനെ ബംഗളുരുവില്‍നിന്നാണ് പൊലീസ് പടികൂടിയത്. ഇതേ കേസിലെ മറ്റു രണ്ടു പ്രതികള്‍ നേരത്തേ അറസ്റ്റിലായിരുന്നു.

പരിചയപ്പെട്ടു പ്രണയത്തിലാണെന്നു വിശ്വസിപ്പിച്ച ശേഷം ഷഫീഖ് യുവതിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരായ മുഹമ്മദ് ആഷിഖിനും ഷഫീദലിക്കും കാഴ്ചവച്ചു. കരുളായി അമ്പലപ്പടിയിലെ വീട്ടിലും ഗൂഡല്ലൂരിലും റിസോര്‍ട്ടിലും അടക്കം നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയാണു ഷഫീഖ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് യുവതിയെ മയക്കുമരുന്ന് കടത്താനും ഷഫീഖ് ഉപയോഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ വഞ്ചിക്കപ്പെടുകയും അപകടത്തില്‍ പെട്ടിരിക്കുകയുമാണെന്നു മനസിലായ യുവതി 2016 ഡിസംബര്‍ പതിനാറിനാണു പരാതി നല്‍കിയത്. നിലമ്പൂരുകാരിയല്ലാത്ത യുവതി ആശുപത്രിയിലെ ജോലി ആവശ്യത്തിനാണ് നിലമ്പൂരില്‍ എത്തിയത്. ഇവിടെവച്ചു ഷഫീഖിനെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ആയിരുന്നു. മറ്റു രണ്ടുപേരും അറസ്റ്റിലായപ്പോള്‍ ഷഫീഖ് നാട്ടില്‍നിന്നു മുങ്ങുകയായിരുന്നു.

ബംഗളുരുവില്‍ എത്തിയ ഷഫീഖ് അവിടെ ഒരു കൂള്‍ബാറിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഗോവയില്‍ ജോലിക്കായി പോയി. കുറച്ചുനാളുകള്‍ക്കു ശേഷം ബംഗളുരുവില്‍തന്നെ മടങ്ങിയെത്തി മറ്റൊരു കടയില്‍ ജോലി നോക്കി. ഇതിനിടയില്‍ നാട്ടിലുള്ള ഭാര്യയെ വിളിച്ച ഫോണ്‍ നമ്പരിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷഫീഖിനെ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷഫീഖ് എവിടെയാണുള്ളതെന്നു മനസിലാക്കിയ നിലമ്പൂര്‍ പൊലീസ് കഴിഞ്ഞദിവസം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിലമ്പൂര്‍ കോടതി ഷഫീഖിനെ റിമാന്‍ഡ് ചെയ്തു.

Top