റെയില്‍വേയില്‍ ജോലിനല്‍കാമെന്ന് പറഞ്ഞ മുന്‍ എംഎല്‍എ പീതാബരകുറുപ്പ് തട്ടിയെടുത്തത് ആറ് ലക്ഷം; പരാതിക്കാരന് നഷ്ടപ്പെട്ടത് 22 ലക്ഷം

തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പിതാബരക്കുറുപ്പുള്‍പ്പെടെയുള്ളവര്‍ പ്രതികളെന്ന് പോലീസ്. തൃശൂര്‍ നെല്ലിക്കുന്നിലെ ഷാജന്‍ എന്നയാളുടെ പക്കല്‍ നിന്നും ഇരുപത്തിരണ്ടര ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ മൊഴിയും ശേഖരിച്ച രേഖകളും തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

പണം വാങ്ങുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ മുന്‍ കോണ്‍ഗ്രസ്സ് നേതാവ് ഷിബു ടി. ബാലന്‍ എഴുതി നല്‍കിയ രേഖയും ഇതിലുണ്ട്. ആര്‍ക്കെല്ലാം എത്ര ലക്ഷം രൂപ നല്‍കിയെന്ന് ഇതില്‍ വിശദമാക്കുന്നുണ്ട്. പീതാംബരക്കുറുപ്പിന് 6 ലക്ഷം, എംപി.വിന്‍സെന്റിന് 7 ലക്ഷം, ഇടനിലക്കാരനായ ഷിബു.ടി.ബാലന് 5 ലക്ഷം, എംപി.വിന്‍സെന്റിനെ പരിചയപ്പെടുത്തികൊടുത്ത പരാതിക്കാരന്റെ സുഹൃത്തുകൂടിയായ ഏജന്റിന് രണ്ടര ലക്ഷം, രാധാകൃഷ്ണന്‍ എന്നു വ്യാജപേരുമായി റെയില്‍വേ ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയെത്തിയ, ചേര്‍ത്തലയില്‍ ആഹാര്‍ എന്ന ഹോട്ടല്‍ നടത്തുന്ന ജയ്മല്‍കുമാറിന് 2 ലക്ഷം എന്നിങ്ങനെയാണ് പണം നല്‍കിയതെന്നാണ് ഷിബു ടി. ബാലന്‍ റവന്യു സ്റ്റാബ് പതിച്ച വെള്ളക്കടലസില്‍ ഷാജന് എഴുതി നല്‍കിയിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ കേസ്സ് അന്വേഷിച്ചത് പാലക്കാട് എസ്പിയായിരുന്ന മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഭരണക്ഷിയില്‍പ്പെട്ട എംപിക്കും എംഎല്‍എക്കുമെതിരെ കേസ്സെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടിരുന്നുവെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനോ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട രേഖകള്‍ എടുക്കുന്നതിനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ഇത്തരത്തിലുള്ള പല രേഖകളുടെയും അഭാവം ഇപ്പോള്‍ കേസ്സിനെ ബാധിച്ചേക്കാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയസ്വാധീനം മൂലം നീതി ലഭിക്കില്ലെന്ന സംശയമുണ്ടായിരുന്ന ഷാജന്‍, പരാതി തൃശ്ശൂരിലെ പൊലീസിനു നല്‍കാതെ ലോകായുക്തക്ക് നല്‍കുകയായിരുന്നു. ലോകായുക്തയുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് പൊലീസ് കേസ്സ് അന്വേഷിച്ചത്.
പരാതിയുടെ നിജസ്ഥിതി തൃശൂര്‍ ഈസ്റ്റ് പൊലീസിനും ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ച രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഇടനിലക്കാരെ ചോദ്യം ചെയ്തതിനു ശേഷം രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ള എംപിയേയും എംഎല്‍എയെയും ചോദ്യം ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ കേസ്സിന്റെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ തൃശ്ശൂര്‍ ഈൗസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ ആണ്. എസ്പിക്ക് പ്രതികളെ ചോദ്യം ചെയ്യുന്നതിന് അന്നു പല കടമ്പകളുമുണ്ടായിരുന്നു. ഇപ്പോള്‍ ഇവര്‍ ജനപ്രതിനിധികളല്ല എന്നത് പൊലീസിന് കൂടുതല്‍ സൗകര്യമായിട്ടുണ്ട്.

ബോഡി ബില്‍ഡിങ് ജേതാവായിരുന്ന മകന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയാണ്, തൃശ്ശൂര്‍ ശക്തന്‍തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനായ ഷാജന്‍, ഇരുപത്തിരണ്ടര ലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്നുമായി കടംവാങ്ങി എംപി പീതാംബരക്കുറുപ്പ് പറഞ്ഞവര്‍ക്ക് നല്‍കിയത്. അഞ്ചു തവണകളായാണ് പണം നല്‍കിയത്. ആറരലക്ഷം രൂപ മാത്രമാണ് ഷിബു.ടി.ബാലന്റെ ഭാര്യ എന്നു പറഞ്ഞ സ്ത്രീയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. മറ്റെല്ലാം ഷിബുവിന്റെ കൈവശം നല്‍കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

റെയില്‍വേ ബോര്‍ഡില്‍ അംഗമാണെന്നും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ തനിക്ക് ഒരാളെ നിയമിക്കാനാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു പണം കൈപ്പറ്റിയത്. കടം വാങ്ങിയ പണം തിരിച്ചു നല്‍കാനായി ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്നും 30 ലക്ഷം രൂപയുടെ ലോണും ശരിപ്പെടുത്തി നല്‍കാമെന്ന് പീതാംബരക്കുറുപ്പ് ഉറപ്പു നല്‍കി. 35,000 രൂപയാണ് മാസ ശമ്പളമായി പറഞ്ഞിരുന്നത്.

Top