മാറിടങ്ങള്‍ ആഞ്ജലീനയെ വേദനിപ്പിക്കുന്നു: നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം

മാറിട കാന്‍സറിനെ തുടര്‍ന്ന് രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഹോളിവുഡ് സൂപ്പര്‍നായിക ആഞ്ജലീന ജോളിയെ പുതിയ ചിത്രം ‘ബൈ ദി സീ’ യിലെ നഗ്‌നരംഗങ്ങള്‍ വേവിക്കുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന താരം നഗ്‌നരംഗത്ത് അഭിനയിച്ചെങ്കിലും ഈ രംഗങ്ങള്‍ ഇപ്പോള്‍ മുറിച്ചുമാറ്റുന്നതാണ് നല്ലതെന്ന നിലപാടിലാണ് താരം.
ഭര്‍ത്താവ് ബ്രാഡ് പിറ്റ് നായകനാകുന്ന സിനിമയില്‍ ഒരു ബാത്ത്ടബ്ബ് സീന്‍ ഉള്‍പ്പെടെ അനേകം രംഗങ്ങളില്‍ താരം ശരീരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ നഗ്‌നതാരംഗങ്ങള്‍ മാറിട കാന്‍സറും അതിന്റെ ശസ്ത്രക്രിയയുമെല്ലാം ആരാധകരില്‍ ഉണര്‍ത്തുമെന്നതാണ് താരത്തെ ആകുലപ്പെടുത്തുന്നത്. 2013 ഫെബ്രുവരിയിലാണ് കാന്‍സര്‍ സാധ്യതയെ തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയമായത്.
അസന്തുഷ്ട ദമ്പതികളുടെ കഥ പറയുന്ന ചിത്രം ബ്രാഞ്ജലീന ദമ്പതികള്‍ക്കിടയിലെ ആത്മാംശം തന്നെയാണോ എന്ന ആരാധകര്‍ സംശയിക്കുന്നുണ്ട്. 2014 ല്‍ വിവാഹിതരായ ഇരുവരും തങ്ങളുടെ ഹണിമൂണിനെ ആസ്പദമാക്കി സിനിമ ചെയ്തിരുന്നത് ഇക്കാര്യത്തില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആഞ്ജലീന തന്നെയാണ്. ഒരിക്കല്‍ വിവാഹമോചനത്തിന്റെ വക്കിലെത്തിയ തങ്ങളുടെ ദാമ്പത്യാനുഭവവും അതോടൊപ്പം കാന്‍സര്‍ ബാധിതയായി 2007 ല്‍ മരിച്ച മാതാവിനെ കുറിച്ചുള്ള സ്വന്തം ചിന്തകളുമാണ് ആഞ്ജലീന സിനിമയില്‍ പകര്‍ത്തിയിട്ടുള്ളത്.

Top