ബിന്‍ലാദന്‍ കഞ്ചാവ് കര്‍ഷകന്‍ ആയിരുന്നു !പോപ് ഗായിക കാമുകിയും

ഉസാമ ബിന്‍ലാദന്‍ ലാദന്‍ നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാവുന്ന കാര്യമല്ല. കഞ്ചാവ് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ലാദന്റെ കൃഷിയിടങ്ങളില്‍ കഞ്ചാവും ഇടം പിടിച്ചിരുന്നു. കഞ്ചാവിനെക്കൂടാതെ കാബേജ്, ഉരുളന്‍ കിഴങ്ങ് എന്നിവയും അബട്ടാബാദിലെ വീട്ടുവളപ്പില്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. ആറു കോടി രൂപയ്ക്കു തുല്യമായ കഞ്ചാവു ചെടികള്‍ അമേരിക്കന്‍ സൈന്യം കണ്ടെത്തുന്ന വേളയില്‍ വീട്ടുവളപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. പാകിസ്ഥാന്‍ മിലിട്ടറി ബേസിനു തൊട്ടടുത്താണ് കഞ്ചാവുകൃഷിയെന്നതാണ് ബഹുരസം. മധ്യപൂര്‍വ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്നു കടത്തായിരുന്നു അക്കാലത്ത് അല്‍-ഖ്വയ്ദയുടെ പ്രധാനവരുമാന ശ്രോതസ്. കഞ്ചാവിനു പുറമേ കറുപ്പിനായി പോപ്പിയുടെ തോട്ടവും ഇവിടെയുണ്ടായിരുന്നു. സ്വന്തം ഉപയോഗത്തിനായി തുടങ്ങിയ കഞ്ചാവു കൃഷി പിന്നീട് വരുമാനമാര്‍ഗമാവുകയായിരുന്നു.

Also Read : വെള്ളച്ചാട്ടത്തില്‍ കണ്ടത് പ്രേതം …?ഞെട്ടിവിറച്ച് കാണികള്‍ …  

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രവാദിക്ക് പ്രേമം പോലെയുള്ള മൃദുവികാരങ്ങള്‍ ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ലാദന് ഒരു കാമുകി ഉണ്ടായിരുന്നു. മറ്റാരുമല്ല അന്തരിച്ച പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ ലാദന്‍ പ്രേമിച്ചിരുന്നതായിയാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തില്‍ സംഗീതം വെറുത്തിരുന്ന ലാദന്‍ മുതിര്‍ന്നപ്പോള്‍ സംഗീതപരിപാടികളില്‍ പാട്ടുപാടുകയും ഡാന്‍സു ചെയ്യുകയും ചെയ്യുന്നത് പതിവായിരുന്നു. ഈയൊരു സംഗീതപ്രേമമാണ് പോപ് സംഗീതറാണി വിറ്റ്‌നീ ഹൂസ്റ്റണുമായി അടുപ്പിച്ചതെന്നു കരുതപ്പെടുന്നു. ബിന്‍ ലാദന്റെ ലൈംഗിക അടിമയായ കോലാ ബൂഫാണ് അഫ്രോ-അമേരിക്കന്‍ പോപ്സ്റ്റാറുമായുള്ള ലാദന്റെ പ്രേമത്തെക്കുറിച്ച് പറയുന്നത്. വിറ്റ്‌നിയുടെ ഭര്‍ത്താവ് ബോബി ബ്രൗണിനെ കൊല്ലുന്നതിനേക്കുറിച്ചും ലാദന്‍ പറയുമായിരുന്നുവെന്നും ഇവര്‍ ഓര്‍ക്കുന്നു.bin-ladan-alive

ലാദന്‍ ഒരു കായികപ്രേമിയാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചോദിക്കും ഷൂട്ടിംഗ് ആണോ ലാദന് ഇഷ് ട്ടപ്പെട്ട കായികയിനം എന്ന്. എന്നാല്‍ ലാദന്‍ മികച്ചയൊരു വോളിബോള്‍ താരമായിരുന്നുവെന്നാണ് മുന്‍ ബോഡിഗാര്‍ഡുകളിലൊരാള്‍ പറയുന്നത്. ആറടി നാലിഞ്ച് ഉയരം ലാദനെ വോളിബോളില്‍ വളരെയധികം സഹായിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു. വോളിബോളില്‍ മാത്രമൊതുങ്ങുന്നതല്ലായിരുന്നു ലാദന്റെ കായികപ്രേമം. ഫുട്‌ബോളും ലാദന് പ്രിയപ്പെട്ടതായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടീമായ ആര്‍സനലായിരുന്നു ലാദന്റെ ഇഷ്ട ടീം. 90കളില്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ ഇഷ്ടടീമിന്റെ കളികാണാന്‍ ലാദന്‍ പതിവായി പോകുമായിരുന്നു. 9/11 ആക്രമണത്തിനു ശേഷവും ലാദനെ സ്വന്തം സ്‌റ്റേഡിയത്തിലേക്കു സ്വാഗതം ചെയ്ത ആര്‍സനലിന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു.

Also Read : പുതിയ രൂപത്തില്‍ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു! ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്.തന്ത്രത്തിനു പിന്നില്‍ അമേരിക്ക ?

ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ ലാദന്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു. അബട്ടാബാദിലെ വസതി ലോകോത്തരബ്രാന്‍ഡുകളുടെ ഹബ്ബായിരുന്നു. പെപ്‌സിയുടെയും കൊക്കക്കോളയുടേയും സോഡകളായിരുന്നു ലാദന്‍ ഉപയോഗിച്ചിരുന്നതെന്നതില്‍ നിന്നുതന്നെ ബ്രാന്‍ഡ് പ്രേമം വ്യക്തമാണ്. വാസലിനും നെസ്‌ലെ മില്‍ക്കും ലാദന്റെ ഉപഭോഗവസ്തുക്കളില്‍ പെട്ടിരുന്നു.laden-horse

ലാദന്‍ ഒരിക്കല്‍ പോലും കടം പറഞ്ഞിട്ടില്ലെന്നാണ് അബട്ടാബാദിലെ പലചരക്ക് കടയുടമ അഞ്ചും ക്വയ്‌സര്‍ പറയുന്നത്. ലാദന്‍ എപ്പോഴും കടയില്‍ വരുന്നത് പജീറോയോ സുസുക്കിവാനോ ഓടിച്ചുകൊണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. വലിയതുകയ്ക്കായിരുന്നു ലാദന്‍ ഭക്ഷണം വാങ്ങിയിരുന്നതെന്നും അവര്‍ പറയുന്നു.

ബിബിസിയെ ഇഷ്ടപ്പെട്ടിരുന്ന ഭീകരന്‍

ബ്രിട്ടീഷ് ന്യൂസ് ഏജന്‍സിയായ ബിബിസിയുടെ വലിയ ഫാനായിരുന്നു പിതാവെന്ന് മകന്‍ ഒമര്‍ പറയുന്നു. സ്ഥിരമായി ബിബിസിയുടെ റേഡിയോ പ്രോഗ്രാമുകള്‍ ലാദന്‍ കേള്‍ക്കുമായിരുന്നെന്നും ഒമറിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാരെപ്പോലെ തന്നെ പോണ്‍ സിനിമകള്‍ ലാദന്റെയും ദൗര്‍ബല്യമായിരുന്നു. പോണ്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്നത് ലാദന്റെ പ്രധാനഹോബികളിലൊന്നായിരുന്നു. പോണ്‍ നിറച്ച ഹാര്‍ഡ് ഡിസ്ക്കുകളാല്‍ സമ്പന്നമായിരുന്നു ലാദന്റെ ഭവനം.
ലാദന്‍ ഒരു ഭീകരനായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഒരു നല്ല സാമ്പത്തിക വിദഗ്ധനെ ലോകത്തിനു ലഭിക്കുമായിരുന്നു. പ്രശസ്തമായ കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റിലും സാമ്പത്തീക ശാസ്ത്രത്തിലും ലാദന്‍ ബിരുദം നേടിയിട്ടുണ്ട്. അച്ഛന്റെ ബിസിനസുകള്‍ മികച്ചരീതിയില്‍ നോക്കി നടത്തുന്നതിടയിലാണ് ഭീകരവാദത്തിലേക്ക് തിരിയുന്നത്. ലാദന്റെ കുടുംബം സൗദി അറേബ്യയിലെ വലിയ ബിസിനസ് സാമ്രാജ്യത്വത്തിന്റെ അധിപരാണ്.

പാലു കൊടുത്ത കൈയ്ക്ക് ലാദന്‍ തിരിഞ്ഞുകൊത്തിയെന്നു വേണമെങ്കില്‍ പറയാം. അഫ്ഗാനിസ്ഥാനിലെ മുജാഹിദ് ഗ്രൂപ്പുകള്‍ക്കെതിരേ സോവിയറ്റ് യൂണിയനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ അമേരിക്കയുടെ ഒത്താശയോടു കൂടി ലാദന്റെ അല്‍-ഖ്വയ്ദ സഖ്യസേനയ്‌ക്കെതിരേ പൊരുതി. ഭീകര സംഘടനയ്ക്ക് ആയുധമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയാണ് അമേരിക്ക സോവിയറ്റ് യൂണിയനെതിരായ ശീതയുദ്ധം വിജയിക്കാന്‍ ശ്രമിച്ചത്.

വേള്‍ഡ്‌ട്രേഡ് സെന്ററിന്റെ തകര്‍ച്ചയ്ക്കു ശേഷം അമേരിക്ക ലാദനെ ലക്ഷ്യംവച്ചെങ്കിലും ലാദന്‍ പിടി കൊടുക്കാതെ മുങ്ങിനടന്നു. ഒടുവില്‍ ഒരു ദശാബ്ദത്തിനു ശേഷം 2011 മെയ് രണ്ടിന് പാകിസ്ഥാനിലെ അബട്ടാബാദിലെ വസതിയില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിക്കുമ്പോഴേക്കും ലാദന്‍ എന്ന ഭീകരവാദിയുടെ നാമം അനശ്വരമായിക്കഴിഞ്ഞിരുന്നു. ഗോത്രവര്‍ഗപ്പോരാളിയായ ജെറോനിമോയുടെ പേരില്‍ അറിയപ്പെട്ട ഓപ്പറേഷനിലൂടെയായിരുന്നു ലാദന്റെ അന്ത്യം. ലാദന്റെ മരണത്തോടെ അല്‍-ക്വയ്ദയുടെ പ്രതാപം അസ്തമിക്കുകയും ചെയ്തു.

Top