പരീക്ഷയ്ക്കു തോറ്റ പതിനഞ്ചുകാരനെ അറുപതുകാരൻ ‘ഭാര്യയാക്കി’; കള്ളും കഞ്ചാവും വാങ്ങി നൽകി കുട്ടിയെ റബർതോട്ടത്തിൽ വച്ചു പീഡിപ്പിച്ചു: നാട്ടുകാർ അറിഞ്ഞതോടെ കുട്ടിയെയുമായി വയനാട്ടിലേയ്ക്കു കടന്നു: പീഡനവീരനായ അറുപതുകാരൻ പിടിയിലായത് കാടിനുള്ളിലെ ഒളിസങ്കേതത്തിൽ നിന്നും

ക്രൈം ഡെസ്‌ക്

കോട്ടയം: പരീക്ഷയ്ക്കു തോറ്റതിനെ തുടർന്നു റബർടാപ്പിങ്ങിനായി ഒപ്പം കൂടിയ പതിനാറുകാരനെ ‘ഭാര്യ’യാക്കി ഒപ്പം കൂട്ടിയ അറുപതുകാരൻ പൊലീസിന്റെ പിടിയിലായി. ജോലിക്കായി കുട്ടിയെ ഒപ്പം കൂട്ടിയ ശേഷം മദ്യവും ലഹരി വസ്തുക്കളും വാങ്ങി നൽകിയ ശേഷമായിരുന്നു പീഡനം. പീഡനവിവരം പുറത്തറിഞ്ഞതോടെ കുട്ടിയെ തട്ടിയെടുത്ത അറുപതുകാരൻ വയനാട്ടിലേയ്ക്കു കടന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
പരീക്ഷയിൽ പരാജയപ്പെട്ടതോടെ പഠിക്കാൻ താല്പര്യമില്ലെന്നു പറഞ്ഞ കുട്ടിയെ വീട്ടുകാരാണ് ടാപ്പിങ് ജോലികൾക്കായി അറുപതുകാരനൊപ്പം അയച്ചത്. ടാപ്പിങ് ജോലികൾക്കു ശേഷം അറുപതുകാരനൊപ്പം ഒരു മുറിയിൽ തന്നെയാണ് കുട്ടി താമസിച്ചിരുന്നത്. എല്ലാ ദിവസവും കുട്ടിയെയുമായി ഷാപ്പിലെത്തിയിരുന്ന പ്രതി,കുട്ടിയ്ക്കു മദ്യം വാങ്ങി നൽകിയിരുന്നു. തുടർന്ന് കുട്ടിയെ മുറിയിൽ തിരികെ എത്തിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ഥിരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ കുട്ടി ശാരീരിക അസ്വസ്ഥതകൾ കാ്ട്ടിയതോടെ വീട്ടുകാർ വിവരം അന്വേഷിക്കുകയായിരുന്നു. ഇതോടെ അറുപതുകാരൻ കുട്ടിയെയുമായി വയനാട്ടിലേയ്ക്കു കടന്നു. ഇതോടെയാണ് കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കടുത്തുരുത്തി പൊലീസിൽ പരാതി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെയുമായി പ്രതി, വയനാട്ടിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്നു കടുത്തുരുത്തി സിഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top