സുധാകരന് വിനയായി പരസ്യക്കശാപ്പ് കൊഴുക്കുന്നു !കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പശുവിനെ അറുത്തത് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി പ്രധാനമന്ത്രി.

ന്യുഡൽഹി:ദേശീയ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നാണക്കേടുണ്ടാക്കിയ പശുവിനെ അറുക്കൽ വീണ്ടും സജീവമാകുന്നു . മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പശുവിനെ അറുത്തത് പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് .പ്രതിരോധത്തിലാകുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും. കണ്ണൂരിലെ തായത്തെരുവില്‍ കെ സുധാകരന്റെ ഏറ്റവും അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റിയും ടീമും യൂത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരസ്യമായി പശുവിനെ കശാപ്പ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉയത്തരവിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഈ സംഭവമാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയത്.cow -knr

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പശു സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ പശു സംരക്ഷണം പറയുന്ന കോണ്‍ഗ്രസ് കേരളത്തില്‍ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ രക്തത്തില്‍ തന്നെ ജനങ്ങളെ പറ്റിക്കുന്ന സ്വഭാവം അലിഞ്ഞു ചേര്‍ന്നതാണെന്നും മോഡി ആരോപിച്ചു. ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പശുവിനെ പ്രകീര്‍ത്തിക്കുകയാണ്. അവരുടെ പ്രകടന പത്രികയില്‍ പശുക്കള്‍ക്കായി പല പദ്ധതികളും പ്രഖ്യാപിച്ചു. പക്ഷേ ഇതേ കോണ്‍ഗ്രസ് തന്നെയല്ലേ കേരളത്തിലെ തെരുവില്‍ മാടുകളെ കഴുത്തറുത്ത് കൊന്നതും ബീഫ് തിന്നതും-പ്രധാനമന്ത്രി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശാപ്പ് നിരോധനത്തിനെതിരെ പരസ്യമായി പശുവിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നടപടി അന്ന് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം തള്ളിപ്പറഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി എടുത്തിരുന്നു.റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വിപണനം നടത്തുന്നത് നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പരസ്യമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പശുവിനെ അറുത്തത്. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വിവാദമാകുന്നു. പകല്‍സമയത്ത് പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെയാണ് വ്യാപക പ്രതിഷേധമുയരുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു . മാന്യമായ സമരരീതിയിലൂടെയാണ് പ്രതിഷേധിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പ്രതികരിച്ചിരുന്നു . രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തണമെന്നതാണ് തന്റെ അഭിപ്രായം. പ്രായത്തിന്റെ പക്വതയില്ലായ്മയാകാം ഇത്തരമൊരു സമരമുറയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘപരിവാറിനെയാണ് സഹായിക്കുക എന്ന് എംബി രാജേഷ് എംപിപറഞ്ഞിരുന്നു . വകതിരിവില്ലാതെ ചെയ്യുന്ന അസംബന്ധങ്ങളും കോപ്രായങ്ങളും ബാധിക്കുന്നത് മൊത്തം സമരത്തെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.രണ്ട് വിഭാഗത്തിലുള്ള ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ളതാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെന്ന് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള പ്രതികരിച്ചിരുന്നു.   തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ രാഷ്ട്രീയപരമായ തിരിച്ചടിയായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളുടെ ഈ പ്രകടനം .വീണ്ടും വിഷയം തലത്തിൽ ചർച്ചയാകുമ്പോൾ സുധാകരന് രാഷ്ട്രീയപരമായ തിരിച്ചടി തന്നെയാണിത് .

Top