പ്രേത സിനിമ കണ്ട പതിനഞ്ചുകാരി അമ്മയേയും സഹോദരിയേയും കുത്തിക്കൊന്നു

പ്രേത സിനിമ കണ്ട പതിനഞ്ചുകാരി അമ്മയേയും സഹോദരിയേയും കുത്തിക്കൊന്നു. 15കാരി കിം എഡ്വാര്‍ഡ്സെന്ന കൗമാരക്കാരിയാണ് സിനിമകണ്ട് കൊലപാതകിയായത്.

തന്റെ അമ്മയായ എലിസബത്ത് എഡ്വാര്‍ഡ്സ്(49)നെയും സഹോദരി കാത്തിയെയുമാണ് കിം വകവരുത്തിയത്. 15കാരനായ തന്റെ ബോയ്ഫ്രണ്ടായ ലൂക്കാസ് മര്‍ഖാമിന്റെ സഹായത്തോടെയാണ് കിം ഈ ഇരട്ടക്കൊലപാതകം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകവിവരം പുറത്താകുന്നത് ഒരു വര്‍ഷം കഴിഞ്ഞാണെന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്.ഇവരുടെ കുറഞ്ഞ പ്രായം പരിഗണിച്ച് കൊലപാതകവിവരങ്ങള്‍ പുറത്ത് വിടുന്നതിന് ജഡ്ജുമാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാലാണ് കൊലപാതകവിവരം പുറംലോകം അറിയാന്‍ വൈകിയത്.

സംഭവത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നോട്ടിങ്ഹാം ക്രൗണ്‍ കോടതിയില്‍ വിചാരണ നടത്തിയിരുന്നുവെങ്കിലും അവരുടെ പ്രായം പരിഗണിച്ച് പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ലണ്ടന്‍ അപ്പീല്‍ കോടതിയിലെ ജഡ്ജുമാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിരോധനം നീക്കിയതിനെ തുടര്‍ന്നാണിപ്പോള്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലിന്‍കോളന്‍ഷെയറിലെ സ്പാല്‍ഡിംഗിലുള്ള തങ്ങളുടെ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു അമ്മയും മകളും കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിം എഡ്വാര്‍ഡ്സും ബോയ്ഫ്രണ്ടും കൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഒരുമിച്ച് കുളിക്കുകയും പ്രേതസിനിമകള്‍ കണ്ടാസ്വദിക്കുകയും ചെയ്തിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു

Top