ആദ്യ വിവാഹം വേര്‍പെടുത്തിയ സ്വാതി നിതിന്‍ നായരുമായി അടുപ്പത്തിലായി; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ ഭര്‍ത്താവിനെ കൊലപ്പെടുത്തി

മഹാരാഷ്ട്ര: ഭര്‍ത്താവിനെ കൊന്ന കേസില്‍ മലായാളിയായ ഭാര്യയെ തേടി പോലീസ്. നാഗ്പൂരില്‍ മലയാളി യുവാവിന്റെ ദൂരൂഹ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുള്ളതായാണ് പോലീസിന് ലഭിച്ച വിവരം.

പാലക്കാട്ടുകാരിയായ യുവതിയെ തേടി മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം സ്വദേശി നിതിന്‍ നായരുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് വ്യക്തമായത്. മധ്യപ്രദേശിലെ ബേതുളില്‍ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍നായരെ കഴിഞ്ഞ ഏപ്രില്‍ 29 നാണ് നാഗ്പൂരിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് നിതിന്റെ മരണത്തില്‍ സ്വാതിയുടെ പങ്ക് പുറത്തായത്. സ്വാതിയും കുടുംബവും ഒളിവിലാണ്. മഹാരാഷ്ട്ര പൊലീസ് പാലക്കാട്ടെത്തിയെങ്കിലും സ്വാതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു ബന്ധത്തില്‍ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്‌നായരുടെ ചികില്‍സയ്ക്കുവേണ്ടിയാണ് നിതിന്‍ നാഗ്പൂരില്‍ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്‌നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Top