സ്വന്തം ലേഖകൻ
ലിസ്ബൺ: ദക്ഷിണാഫ്രിക്കയിലെ ടാക്‌സികാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മയക്കുമരുന്നു കുത്തിവച്ച് ബോധരഹിതനാക്കി മൂന്നു യുവതികൾ ചേർന്നു തട്ടിക്കൊണ്ടു പോയി, കാറിന്റെ ഡിക്കിയിൽ കൈകാലുകൾ കെട്ടിയിട്ടു പീഡിപ്പിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന ക്രൂരമായ പീഡനത്തിനൊടുവിൽ യുവാവിന്റെ ജനനേന്ദ്രിയം ഒടിഞ്ഞു തൂങ്ങി. ഈസ്റ്റേൺ പ്രൊട്ടോറിയയിലെ റോഡരികിൽ നിന്ന 23 കാരനെയാണ് യുവതികൾ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ക്രൂരമായി പീഡിപ്പിച്ചത്.
ജോലിയ്ക്കു ശേഷം മുറിയിലേയ്ക്കു പോകുന്നതിനായി ടാക്‌സി കാത്തു നിൽക്കുകയായിരുന്നു യുവാവ്. ടാക്‌സിക്കുള്ളിലേയ്ക്കു കയറിയ യുവാവിനെ പിൻനിരയിലിരുന്ന മൂന്നു യുവതികൾ ചേർന്നു മയക്കുമരുന്നു കുത്തി വച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്നു കാർ തട്ടിയെടുത്ത ഇവർ കൈ കാലുകൾ ബന്ധിച്ച ശേഷം യുവാവിനെ കാറിന്റെ പിൻഭാഗത്തേ ഡിക്കിയിലേയ്ക്കു തള്ളി. തുടർന്നു യുവാവിനു ലൈംഗിക ഉത്തേജക മരുന്നു നൽകിയ ശേഷം മൂന്നു പേരും മാറി മാറി ലൈംഗിക പീഡനത്തിനു ഇരയാക്കി.
കാറിൽ മൂന്നു ദിവസത്തോളം യുവാവിനെയുമായി സഞ്ചരിച്ച യുവതികൾ ഇയാളെ ലൈംഗികമായി ക്രൂരമായാണ് പീഡിപ്പിച്ചത്. ഓരോ തവണ പീഡിപ്പിച്ച ശേഷവും യുവാവിനു യുവതികൾ ലൈംഗിക ഉത്തേജന മരുന്നു മാറി മാറി നൽകി. ബോധം തെളിഞ്ഞപ്പോഴേയ്ക്കും അജ്ഞാതമായ ഏതോ വീടിന്റെ മുറിയിൽ പൂർണനഗ്നനായി കിടക്കുകയായിരുന്നു യുവാവ്. ആക്രമണത്തെ തുടർന്നു ലിംഗം ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു യുവാവിന്റേത്. മുറിയിൽ കണ്ട ഫോണിൽ നിന്നു പൊലീസിനെ വിളിച്ച ശേഷം ആംബുലൻസിലാണ് യുവാവിനെ മുറിയിൽ നിന്നു മാറ്റിയത്.
ഒരു വർഷം അഞ്ചു ലക്ഷത്തോളം സ്ത്രീ പുരുഷൻമാരാണ് ദക്ഷിണാഫ്രിക്കയിൽ മാത്രം ലൈംഗിക പീഡനത്തിനും, ക്രൂര ബലാത്സംഗത്തിനും ഇരയാകുന്നതെന്നാണ് റിപ്പോർട്ടുകൾ.