ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിക പീഡന പരാതി

കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ സിപിഎം നേതാവും ആയ അഡ്വ പിഎ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി.
മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ.സമീഹാ സെയ്തലവിയാണ് പരാതി നല്‍കിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച ജഡ്ജി എംഎന്‍  സാബു,റിയാസിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.കേസ് പരിഗണിക്കുന്നതു കോടതി അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.

തന്നെ 2004 മുതല്‍ മര്‍ദിക്കാറുണെ്ടന്നും തന്റെ സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്‌ക്കൊള്ളാനാണു ഭര്‍ത്താവ് റിയാസ് പറഞ്ഞതെന്നും സമീഹ പരാതിയില്‍ ആരോപിക്കുന്നു. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റിയാസ് പരാജയപ്പെട്ടത് താന്‍ മൂലമാണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടാമ്പി കൊപ്പം സ്വദേശിയായ സമീഹ മുന്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2002 മേയ് 27നാണ് റിയാസിന്റെയും സമീഹയുടേയും വിവാഹം നടന്നത്. 70 പവന്‍ സ്വര്‍ണമാണു നല്‍കിയിരുന്നത്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണെ്ടന്നാണു റിയാസിന്റെ കുടുംബക്കാരുടെ നിലപാട്. എന്നാല്‍  വിവാഹത്തിനു ശേഷം വീട്ടുകാര്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശിപിടിച്ചു തുടങ്ങിയെന്നും സമീഹ പരാതിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ആവശ്യമെങ്കില്‍ സമീഹക്കും മക്കള്‍ക്കും സംരക്ഷണം നല്‍കാന്‍ നടക്കാവ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top