ഭര്‍ത്താവ് വിദേശത്തുള്ള യുവതികള്‍ക്ക് വാട്‌സാപ്പിലൂടെ അശ്ലീല വീഡിയോ അയക്കും; കുമ്പസാരത്തിനിടയില്‍ സ്ത്രീകളോട് ലൈംഗീകയെ കുറിച് ചോദിക്കും; വീട്ടമ്മയുമായി ഒളിച്ചോടിയ സെബിയച്ചന്റെ കഥകള്‍

മാള: ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാര്‍ക്ക് വാട്‌സാപ്പിലുടെ സെക്‌സ് വീഡിയോ അയച്ച് വൈദീകന്റെ ക്ലാസ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട രൂപതയിലെ മാള ഇടവകയില്‍ നിന്ന് രണ്ടുകുട്ടികളുടെ അമ്മയുമായി ഒളിച്ചോടിയ സഹ വികാരി ഫാ സെബിനെ കുറിച്ചാണ് ഈ ഗുരുതര പരതി ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളോടുള്ള വൈദീകന്റെ പെരുമാറ്റം പരിധി വിട്ടതോടെ നിരവധി തവണ പരാതികളുണ്ടായെങ്കിലും നിലയ്ക്കു നിര്‍ത്താന്‍ രൂപതയ്ക്ക് കഴിഞ്ഞില്ലെന്ന് വിശ്വാസികള്‍ ചൂണ്ടികാട്ടുന്നു.

സഭാ കാര്യങ്ങളെക്കാളും സ്ത്രീവിഷയങ്ങളിലായിരുന്നുവത്രേ ഫാ. സെബിക്ക് താല്‍പര്യം. അതും വിവാഹിതരായ സ്ത്രീകളോട്. പലവട്ടം സ്‌നേഹത്തിലും അല്ലാതെയും വികാരിയച്ചന്‍ ശാസിക്കുകയും ചെയ്തു. എന്നാല്‍ ഫാദര്‍ സെബിയുടെ അതിക്രമങ്ങള്‍ തുടരുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികാരി അച്ചന്‍ സ്ഥലത്തില്ലാത്തപ്പോള്‍ മാള പള്ളി സെബി അഛന്റെ കൈപ്പിടിയിലായിരുന്നു. ഈ സമയങ്ങളില്‍ പള്ളിയിലെത്തുന്ന സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതായിരുന്നു സെബി അഛന്റെ പ്രധാന വിനോദം. കുമ്പസാര സമയത്ത് കിടപ്പറയിലെ രഹസ്യങ്ങള്‍ വരെ ഫാ. സെബി ചോദിച്ചറിയും. അശ്ലീല വീഡിയോകളോട് അടങ്ങാത്ത ഭ്രമമായിരുന്നുവത്രേ ഫാ. സെബിക്ക്.

ദാമ്പത്യ ബന്ധങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് വാട്‌സ്അപ് മുഖേന വീഡീയോയും അശ്ലീല ദൃശ്യങ്ങളും അയച്ചുകൊടുക്കാറുമുണ്ടത്രേ. പിന്നീട് ഇക്കാര്യങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നതും സെബി അഛനു ഹരമായിരുന്നു. ഇടവകയിലെ പലരും അഛന്റെ വഴിവിട്ട പോക്കിനെകുറിച്ച് വികാരി അഛനോട് പരാതിപ്പെട്ടിരുന്നു. വീട്ടില്‍ ആണുങ്ങളില്ലാത്ത സമയങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നതും സെബി അഛന്റെ വിനോദങ്ങളില്‍പെട്ടതായിരുന്നു.

പരാതികള്‍ അസഹ്യമായതോടെ അഛനെ മാള പള്ളിയില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും രഹസ്യ ഭവന സന്ദര്‍ശനങ്ങള്‍ തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ ജോലിയുള്ള ആളുടെ രണ്ടു മക്കളുടെ അമ്മയായ അനിത തോമസുമായി ഫാ. സെബി നാടു വിട്ടത്. അനിതയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് കളപ്പുരയ്ക്കല്‍ ജോസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

Top