ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: കഞ്ചാവിന്റെ ലഹരിയിൽ അമ്മയെ ഒരു മാസത്തിനിടെ നാലുതവണ പീഡിപ്പിച്ച നരാധമനായ മകൻ പൊലീസിന്റെ പിടിയിലായി. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് സംസ്‌കാരം കൊണ്ടു സമ്പന്നമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. വിതുര പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.
മദ്യത്തിനും കഞ്ചാവിനും അടിമയായ വിതുര കോളനി നിവാസിയായ യുവാവാണ് അമ്മയെ ഒരു മാസത്തിനിടെ നാലുതവണ പീഡിപ്പിച്ചത്. കഴിഞ്ഞ മാർച്ച് 24 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മദ്യവും കഞ്ചാവും കഴിച്ചു ലഹരിയ്ക്കു അടിമയായി വീട്ടിലെത്തിയ യുവാവ് അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മകന്റെ പീഡനത്തിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച അമ്മയെ മുറിയ്ക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. ഇതിനു ശേഷം വീട്ടിൽ നിന്നു പോയ യുവാവ് വീണ്ടും മടങ്ങിയെത്തി പല തവണ അമ്മയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സമാന രീതിയിൽ അമ്മയെ യുവാവ് ആക്രമിക്കുന്നതിനു കണ്ടു മുത്തശ്ശി ബഹളം വച്ചു. ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി. തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.