കുടുങ്ങുമെന്നായപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞ് സത്യവാങ്മൂലം നല്‍കി.1100 കോടിയുടെ കള്ളപ്പണം കയ്യിലുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തല്‍ .330 കോടി രൂപ പിഴയായി അടയ്‌ക്കേണ്ടി വരും.

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം നല്‍കി.ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ തങ്ങളുടെ കള്ളപ്പണ കണക്കുകള്‍ ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തി. ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്ക് പ്രകാരം 1100 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശമുണ്ടെന്നാണ് ഗോകുലം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അനധികൃതമായി പണം സമ്പാദിച്ചതിന് പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്നും ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാമെന്ന സത്യവാങ്മൂലം ആദായനികുതി വകുപ്പിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നികുതിയിനത്തില്‍ ഏകദേശം 330 കോടി രൂപ ഗോകുലം ഗ്രൂപ്പ് പിഴയായി അടയ്‌ക്കേണ്ടി വരും.ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകള്‍ ബ്രേക്കിങ് ന്യൂസായി വാര്‍ത്ത നല്‍കിയെങ്കിലും അല്‍പനേരത്തിനകം ബ്രേക്കിങ് ന്യൂസ് സംപ്രേഷണം നിര്‍ത്തിവച്ചു.
ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് വാര്‍ത്തകള്‍ ചാനലുകളില്‍ ബ്രേക്കിങ് ആയി വന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഗോകുലം സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇപ്പോള്‍ കള്ളപ്പണം ഉണ്ടെന്ന് സമ്മതിച്ച് ഗോകുലം ഗോപാലന്റെ കമ്പനി സത്യവാങ്മൂലം നല്‍കിയിരിക്കുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ഇത്രയും കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തില്‍ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരുമെന്നും ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തു. കേരളത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ ഉള്‍പ്പെടെ പങ്കാളിത്തമുള്ള ഗോകുലം ഗോപാലന്‍ ഇത്രയും വലിയ തുക കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

 

12 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായും നിരവധി രേഖകള്‍ പിടിച്ചെടുത്തതായും കഴിഞ്ഞദിവസം റെയ്ഡിന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു.ഏപ്രില്‍ പത്തൊമ്പതിനാണ് ഗോകുലം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിശാലമായ പരിശോധനയാണ് നടന്നത്. രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വടകരയിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടത്തി. ഗോകുലം ഫിനാന്‍സ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു.gokulam-c

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാന്‍സിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ ആദായനികുതി പരിശോധനയില്‍ 12 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഇതോടെയാണ് കള്ളപ്പണം വെളിപ്പെടുത്തി സത്യവാങ്മൂലം നല്‍കിയതെന്നാണ് സൂചനകള്‍.
ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതില്‍പെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റില്‍ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡെന്നും സൂചനയുണ്ട്.

പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ 78 കേന്ദ്രങ്ങളില്‍ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എന്നാല്‍ ഈ റെയ്ഡിനെ കാര്യമായ വാര്‍ത്തയാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായില്ല. ഗോകുലത്തിന്റെ പരസ്യത്തെ മോഹിച്ചായിരുന്നു ഇത്. ഏവരും സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വെറുമൊരു റെയ്ഡ് മാത്രമായി ഈ വാര്‍ത്ത നല്‍കി. കേരള കൗമുദിയില്‍ എന്നാല്‍ ഗോകുലത്തിന്റേ പേര് പ്രത്യക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ പതിവ് പോലെ മാതൃഭൂമിയും അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ റെയ്ഡ് നടന്നത് പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ആക്കി മാറ്റി. മനോരമ ഈ വാര്‍ത്ത അപ്രധാനത്തോടെ കൊടുത്തപ്പോള്‍ തിരുവനന്തപുരം അടക്കം പല എഡീഷനുകളിലും കണ്ടില്ലെന്ന് നടിച്ചപ്പോള്‍ മാതൃഭൂമി പ്രമുഖ സ്ഥാപനത്തിലെ റെയ്ഡാക്കി. ഇത്തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തല്‍ നടക്കുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുള്‍പ്പെടെ 30 സ്ഥലങ്ങള്‍ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ.

ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് ശാഖകള്‍, ഹോട്ടലുകള്‍, വീടുകള്‍, സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസുകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ചു. ഇതിനിടയിലാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 43, കേരളത്തില്‍ 29, കര്‍ണാടകയില്‍ ആറ്, പുതുച്ചേരിയില്‍ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തില്‍ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നെന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു.

രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖയും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേരളത്തിലെ പ്രമുഖ സാമുദായിക പ്രവര്‍ത്തകന്‍ കൂടിയാണ് ഗോകുലം ഗോപാലന്‍. ഫ്ളവേഴ്സ് ചാനലിന്റെ ചെയര്‍മാനുമാണ്. ഏറെ സ്വാധീനവും ഉണ്ട്. എന്നിട്ടും ഗോപാലന്റെ സ്ഥാപനത്തിലെ റെയ്ഡ് ഗോകുലം ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ ചിട്ടി സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് വ്യക്തമായ തെളിവ് കിട്ടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു.ഏപ്രില്‍ 19നാണ് ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് നടത്തിയത്. ഗോകുലം ഫിനാന്‍സിന്റെ ശാഖകളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്. കുറച്ചുകാലമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു

Top