തൃശൂരിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കുള്ള കഞ്ചാവ് ഇടനാഴി തകർത്ത് എക്‌സൈസ്: കാറിൽ കടത്തിയ പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കുഴിമറ്റം സ്വദേശി

കോട്ടയം: തൃശൂരിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കുള്ള കഞ്ചാവ് ഇടനാഴി പൊളിച്ചടുക്കി എക്‌സൈസ്. കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവ് പിടിച്ചെടുത്ത എക്‌സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കാറുടമയ്ക്കും കഞ്ചാവ് ഇടപാടിൽ പങ്കുണ്ടെന്നു സംശയിക്കുന്നതിനാൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിയായിരുന്ന യുവാവ് സഞ്ചരിച്ചിരുന്ന ഹോണ്ട ജാസ് കാറിൽ നിന്നും പത്തുകിലോ കഞ്ചാവും കണ്ടെത്തി. കുട്ടനാട് കാവാലം ചെറുകര പണിക്കാത്തറ വീട്ടിൽ കിഷോർ മോഹനെ(30)യാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും, കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നു കുറിച്ചി മന്ദിരം കവല ഭാഗത്തു വച്ചു പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഓണംവിപണി ലക്ഷ്യമിട്ട് ജില്ലയിൽ വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതിനു ശ്രമം നടക്കുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം എം.അസീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന. എക്‌സൈസ് സംഘം ചങ്ങനാശേരി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ, പ്രതി വാഹനത്തിൽ എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

പരിശോധനയ്ക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജ്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, ഇൻസ്‌പെക്ടർ അമൽരാജൻ, എക്‌സൈസ് കമ്മിഷണർ സ്‌കാഡ് പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ്‌കുമാർ കെ.എൻ, എം.അസീസ്, ഷിജു.കെ, കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ രാജീവ്.കെ, ലാലു തങ്കച്ചൻ, പ്രവീൺ പി.നായർ, അഞ്ജിത്ത് രമേശ് എന്നിവർ നേതൃത്വം നൽകി. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതിനു തടയിടാൻ ദിവസങ്ങളായി എക്‌സൈസ് സംഘം നടത്തിയ നീക്കമാണ് ഒടുവിൽ വിജയം കണ്ടത്. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെ പിടിമുറുക്കുന്നതിന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ടയാണ് ജില്ലയിൽ നടന്നത്. തമിഴ്‌നാട്ടിൽ നിന്നും തൃശൂരിൽ എത്തിച്ച ശേഷം, പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കാറിനുള്ളിൽ ഈ പൊതികൾ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

 

 

Top