വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

റോതക്(ഹരിയാന): വിവാഹാഭ്യര്‍ഥന നിഷേധിച്ചതിന് ഏഴു പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികള്‍ യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ച് കയറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ റോത്തകില്‍ മെയ് 9ന് ആണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസം യുവതിയുടെ ശവശരീരം കണ്ടെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

വിവാഹാഭ്യര്‍ഥന നിഷേധിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ യുവതിയെ ശല്യംചെയ്തുവരികയായിരുന്നെന്ന് യുവതിയുടെ അമ്മ പോലീസിന് മൊഴനല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി കൂട്ടുകാരോടൊപ്പം യുവതിയുടെ വീട്ടിലെത്തുകയും വഴക്കുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതി ഇയാളെ തല്ലിയിരുന്നതായും പോലീസ് പറയുന്നു. സംഭവ ദിവസം ആറുപേരടങ്ങുന്ന സംഘം യുവതി ജോലിചെയ്തിരുന്ന സ്വകാര്യ കമ്പനിക്കു മുന്നില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

 

Top