ഐഎസിനു ലൈംഗിക അടിമയാക്കാൻ മലയാളി പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നു; ലക്ഷ്യമിടുന്നത് ആയിരം യുവതികളെ; പെൺകുട്ടികൾ സൂക്ഷിക്കുക

ഇന്റർനാഷണൽ ഡെസ്‌ക്

കൊച്ചി: ലോകം പിടിച്ചടക്കാൻ വിശുദ്ധ പോരാട്ടത്തിനിറങ്ങുന്ന ഐഎസ് പോരാളികൾക്കു മലയാളി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കാൻ റ്ിക്രൂട്ട്‌മെന്റ് നടത്താൻ ഐഎസിന്റെ ഇന്ത്യയിലെ സ്ലീപ്പർ സെൽ. അഫ്ഗാനിസ്ഥാനിലും, യമനിലേയ്ക്കും കടന്ന മലയാളികൾ അടക്കമുള്ളവരാണ് മലയാളി പെൺകുട്ടികളെ റിക്രൂട്ട്് ചെയ്യുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന. മലയാളി പെൺകുട്ടികളെ ഐഎസിന്റെ ലൈംഗിക അടിമകളായി റിക്രൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു ഐഎസ് ദക്ഷിണേന്ത്യൻ വാട്‌സ് അപ്പ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ചുള്ള സന്ദേശം കണ്ടെത്തിയത്. വാട്‌സ് അപ് സന്ദേശത്തിന്റെ ഉള്ളടക്കം അടക്കം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിദേശ രാജ്യത്തുള്ള ഒരു മലയാളിയാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഈ വാട്‌സ് അപ്പ്ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
ലൗ ജിഹാദിന്റെ പേരിൽ പെൺകുട്ടികളെ മതംമാറ്റുന്ന സംഭവങ്ങൾ കേരളത്തിൽ കോടതികയറുന്നതിനിടെയാണ് ഇപ്പോൾ ഐഎസിലേയ്ക്കു മലയാളികളെ എത്തിക്കണമെന്നുള്ള പോസ്റ്റുകളുമായി വാട്‌സ് അപ്പ് സന്ദേശം പ്രചരിച്ചത്. കേരളത്തിൽ നിന്നുള്ള ആയിരം പെൺകുട്ടികളെ സിറിയയിലും യമനിലും നടക്കുന്ന ജിഹാദി പോരാട്ടങ്ങൾക്കായി വിട്ടു നൽകണമെന്ന നിർദേശമാണ് ഈ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പ്രണയക്കെണിയിൽ പെൺകുട്ടികളെ പെടുത്തി, മതംമാറ്റിയ ശേഷം ഇവരെ മതപഠനത്തിനെന്ന പേരിൽ സിറിയയിലേയ്ക്കും, അഫ്ഗാനിസ്ഥാനിലേയ്ക്കും യമനിലേയ്ക്കും കയറ്റിയയക്കണമെന്ന നിർദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
മലപ്പുറത്തും, കായംകുളത്തും, മംഗലാപുരത്തും പ്രവർത്തിക്കുന്ന മതപരിവർത്തന കേന്ദ്രങ്ങളിലൂടെ പെൺകുട്ടികളെ ഐഎസ് ക്യാംപിലെത്തിക്കുന്നതിനാണ് പദ്ധതി. ഇത്തരത്തിൽ പെൺകുട്ടികളെ എത്തിക്കുമ്പോൾ മതപഠനകേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കു പോലും പലപ്പോഴും മതംമാറ്റുന്ന പെൺകുട്ടികളെ ഐഎസിന്റെ ഭാഗമാക്കാൻ പോകുകയാണെന്നു പലപ്പോഴും ഈ മതപഠന, മതപരിവർത്തന കേന്ദ്രങ്ങളിലെ ആളുകൾക്കു പോലും മനസിലായിരുന്നില്ലെന്നതാണ് യാഥാർഥ്യം. ഐഎസിനും കേരളത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും, മുസ്ലീം തീവ്രവാദ സംഘടനകൾക്കും പണം നൽകുന്ന വിദേശത്തുള്ള മുസ്ലീം യുവാവാണ് ഇപ്പോൾ ഐഎസിന്റെ കേരളത്തിലെ റിക്രൂട്ടിങ് ഏജന്റെന്നാണ് കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top