ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1979ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983ല്‍ ബിസിസിഐയുടെ ട്രഷറാറായി. 1987ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ആതിഥ്യം വഹിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡാല്‍മിയ 1996ലെ ലോകകപ്പും ഇന്ത്യയിലെത്തിച്ച് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കി.

1997ല്‍ ഐസിസി പ്രസിഡന്റായ ഡാല്‍മിയ മൂന്ന് വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു.2005ല്‍ ഡാല്‍മിയയുടെ പ്രതിനിധിയായ രണ്‍ബീര്‍ സിംഗ് മഹേന്ദ്രയെ തോല്‍പിച്ച് ശരദ് പവാര്‍ ബിസിസിഐയുടെ തലപ്പെത്തെത്തിയതോടെ ക്രിക്കറ്റ് ഭരണരംഗത്ത് അദ്ദേഹത്തിന് വനവാസ കാലമായിരുന്നു. ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ബിസിസിഐയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച ഡാല്‍മിയ 2007ല്‍ അനുകൂല ഉത്തരവ് നേടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസി‍ഡന്റായി തിരിച്ചെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013ല്‍ ഐപിഎല്‍ ഒത്തുകളിയെത്തുടര്‍ന്നുണ്ടായ സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ന്ന് എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഡാല്‍മിയ ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റായത്. 2015 മാര്‍ച്ചില്‍ ഡാല്‍മിയ വീണ്ടും ബിസിസിഐ പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടു.ഡാല്‍മിയയുടെ വിയോഗം കായികലോകത്തിന് തീരാ നഷ്ടമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിരിച്ചു.

Top