കമൽ തന്റെ പതിമൂന്നുകാരിയായ മകളെ; പൊട്ടിക്കരഞ്ഞ് ഗൗതമി: കമലാഹാസനിൽ നിന്നേറ്റ ക്രൂരതകൾ തുറന്നു പറഞ്ഞ് മുൻ ഭാര്യ

സ്വന്തം ലേഖകൻ

ചെന്നൈ: കമൽഹാസനുമായുള്ള പതിമൂന്നു വർഷത്തെ തന്റെ ദാമ്പത്യം അവസാനിപ്പിച്ച് നടി ഗൗതമി കമലിനെതിരെ പൊട്ടിത്തെറിക്കുന്നു. തന്റെ പതിമൂന്നുകാരിയായ മകളെ കമൽ അവഗണിച്ചിരുന്നു. കമലിൽ നിന്നും നേരിടേണ്ടി വന്ന അവഗനയെക്കുറിച്ച് ഒരഭിമുഖത്തിലൂടെയാണ് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. കമലിനേയും മക്കളേയും സ്‌നേഹിച്ച് അവർക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകൾ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാൻ കഴിയാത്തിൽ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു. കമൽ തന്റെ മക്കളായ ശ്രുതിഹസനെയും അക്ഷരയെയും സിനിമയിലേക്ക് അനുഗ്രഹിച്ചയച്ചു.
എന്നാൽ എന്റെ മകളായ സുബ്ബലക്ഷ്മിക്കു സിനിമയിൽ നിന്ന് അവസരം വന്നപ്പോൾ കണ്ടില്ല എന്നു നടിച്ചു മാറി നിന്നു. എന്റെ മകൾക്കു ഞാൻ മാത്രമേ ഉള്ളു എന്ന് അപ്പോഴെനിക്കു മനസിലായി. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു. നവംബറിലാണ് ഗൗതമിയും കമലും പിരിഞ്ഞതായി സ്ഥിരീകരിച്ചത്. ഗൗതമി തന്നെ തന്റെ ബ്ലോഗിൽ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു. തീരുമാനം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു.
1989ൽ അപൂർവ സഹോദരങ്ങൾ എന്ന സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഗൗതമി 1998ൽ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിലുള്ളതാണ് സുബ്ബലക്ഷ്മി. മുപ്പത്തിയഞ്ചാം വയസിൽ സ്തനാർബുദം ബാധിതയായ ഗൗതമി ജീവിതത്തിലേക്ക് തിരിച്ചു വന്നത് കമൽഹാസന്റെ പിന്തുണയോടു കൂടിയായിരുന്നു. പിന്നീട് 2003 മുതൽ ഇരുവരും സഹവാസം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top