പെൺകുട്ടിയെ ദിവസങ്ങളോളം ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ നാള്‍ വഴികൾ

ന്യുഡൽഹി :രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്കാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സമൂഹ മനസാക്ഷിയെ ന്നൊകെ ഞട്ടിച്ച സംഭവമായിരുന്നു ഇത്. പ്രതികളെ രക്ഷിക്കാൻ നടത്തിയ എല്ലാ ഗൂഢനീക്കങ്ങളും ജനകീയ പ്രതിഷേധത്തിന് മുന്നിൽ തകർന്നു

2018 ജനുവരിയിലാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ സൃഷ്ടിച്ച കത്വ കുട്ട ബലാത്സംഗം നടന്നത്. ജനുവരി 10ന് കാണാതായ നാടോടി കുടുംബത്തിലെ എട്ടു വയസ്സുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിന് ഇര ആയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം.ഇതിന് ശേഷം ശ്വാസം മുട്ടിച്ചും കല്ലു കൊണ്ട് തലയക്കടിച്ച് കൊലപെടത്തുകായിരുന്നു. ഏഴു ദിവസം പെൺകുട്ടി ക്രുരമായ പീഡനത്തിനിരയായത്. കഞ്ചാവ് നൽകിയായിരുന്നു പീഡനം. വലിയ അളവിൽ മയക്ക് മരുന്ന് ഗുളികൾ നൽകിയതും ഭക്ഷണം കഴിക്കാതിരുന്നതും പെൺകുട്ടിയെ കോമ അവസ്ഥയിൽ എത്തിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു. 60 വയസുകാരനും ഗ്രാമമുഖ്യനും റവന്യൂവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ചിറാം, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ, സാഞ്ചിറാമിന്‍റെ മകൻ വിശാൽ ജംഗോത്ര, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷൽ പൊലീസ് ഓഫീസർ സുരീന്ദർ കുമാർ, ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആനന്ദ് ദത്ത എന്നിവരെ കൂടാതെ സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകനായ പതിനഞ്ചുകാരനും ഇയാളുടെ സഹായിയായ പർവേഷ് കുമാറും ഉള്‍പ്പെടെ എട്ടു പേരാണ് കേസിലെ പ്രതികള്‍. ഇതിൽ ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്നും വിളിച്ചു വരുത്തുകായിരുന്നു. പ്രതികളെ രക്ഷിക്കാൻ നീക്കം ഉണ്ടായത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

സാഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

സഞ്ജി റാമിനു പുറമേ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഞ്ജി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. സഞ്ജി റാമിന്റെ ബന്ധുവാണ് ആനന്ദ് ദത്ത്. സ്പെഷ്യല്‍ ഓഫീസര്‍മാരായ ദീപക് ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങി. സമർദത്തെ തുടർന്ന് പ്രതികളെ അറസ്റ്റ ചെയ്തുവെങ്കിലും ഇതിന് എതിരെ ജമ്മു കശ്മീരിലെ രണ്ട് ബി.ജെ.പി മന്ത്രിമാർ രംഗത്ത് എത്തിയിരുന്നു. തീവ്ര ഹിന്ദു സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ എല്ലാം അവഗണിച്ചാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. സുരക്ഷാ കാരണങ്ങളാൽ കശ്മീരിൽ നിന്നും പഞ്ചാബിലെ പഠാൻ കോട്ടിലേക്ക് വിചാരണ മാറ്റിയിരുന്നു. കേസിലെ രഹസ്യ വിചാരണ ജൂൺ മുന്നിനാണ് അവസാനിച്ചത്.കടുത്ത ഭീഷണികൾ അവഗണിച്ചും ഇരയ്ക്ക് നീതി ലഭിക്കാനായി പോരാടിയ അഭിഭാഷക ദീപിക രജാവത്തിന്‍റെ നിലപാടും കേസിൽ നിർണ്ണായകമായി.

Top