ഒന്നരലക്ഷത്തിന്റെ തര്‍ക്കം യുവതി സഹോദരനെ കുത്തിക്കൊന്നു

കായംകുളം: സാമ്പത്തീക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ യുവതി സഹോദരനെ കുത്തിക്കൊന്നു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് അറസ്റ്റിലായത്.തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷാ(28)ണ് തിങ്കളാഴ്ച രാത്രി കുത്തേറ്റ് മരിച്ചത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ് അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു.നിരന്തരമായി ചോദിച്ചിട്ടും പണം തിരികെ നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്ത് ജോലിചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുമ്പ് അവധിക്കെത്തിയപ്പോള്‍ പണം മടക്കി നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി. പണം തിരിച്ചു ചോദിച്ച് ശല്യം ചെയ്യുന്നതായി യുവതി പറഞ്ഞറിഞ്ഞ അജീഷ് ഇക്കാര്യംചോദിയ്ക്കാനായാണ് അഞ്ജുവിന്റ വീട്ടിലെത്തിയത്.

തിങ്കളാഴ്ച രാത്രി സഹോദരിയുടെ പുള്ളിക്കണക്കിലെ വീട്ടിലെത്തിയ അജീഷും സഹോദരീഭര്‍ത്താവ് പ്രശാന്തും തമ്മില്‍ വാക്കേറ്റമുണ്ടായി.ഭീഷണിമുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിനോടൊപ്പം വീണ്ടും എത്തുകയായിരുന്നു.

പ്രശാന്തിനെ വെട്ടാനായി വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അഞ്ജുവിനെ അജീഷ് മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് അഞ്ജു കറിക്കത്തിയെടുത്ത് അജീഷിനെ കുത്തുകയായിരുന്നു.കുത്തേറ്റ അജീഷിനെ കായംകുളം ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Top