അവസാന ഏകദിനത്തില്‍ കോഹ്ലിയെത്തിയത് കാമുകിയോടൊപ്പം; ലോകകപ്പ് സെമി ഫൈനല്‍ പേടിയില്‍ ആരാധകര്‍

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട്‌കോഹ്ലി എത്തിയത് കാമുകിയും നടിയുമായ അനുഷ്‌കാശര്‍മ്മയ്‌ക്കൊപ്പം. നിര്‍ണായകമായ ഫൈനലില്‍ വിജയിച്ചാല്‍ ആഘോഷം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ ഉപനായകന്‍ കാമുകിയെ കൂടെക്കൂട്ടിയതെന്നാണ് വിമര്‍ശകര്‍ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ തനിയാവര്‍ത്തനമാകുമോ ഇത്തവണയും ഉണ്ടാകുക എന്ന ഭയപ്പാടിലാണ് ഇന്ത്യന്‍ ആരാധകര്‍.

kohli
മിന്നല്‍ ഫോമില്‍ ലോകകപ്പ് സെമി ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം കാണാനാണ് അന്ന് കോഹ്ലിയുടെ കാമുകി അനുഷ്‌ക വിമാനത്തില്‍ എത്തിയത്. എന്നാല്‍, സെമി ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെ നാലു റണ്‍ മാത്രമടിച്ച് കോഹ്ലി മടങ്ങിയപ്പോള്‍ ആരാധകരുടെ വിമര്‍ശനം ഏറെ ഏറ്റുവാങ്ങിയത് കാമുകി അനുഷ്‌ക ശര്‍മ്മയായിരുന്നു. ഈ അനുഭവം ഓര്‍മിച്ചുകൊണ്ടാവും ഇത്തവണ ഫൈനല്‍ മത്സരം കാണാന്‍ ഇരുവരും എത്തിച്ചേര്‍ന്നിരിക്കുന്നത്.
ടീം അംഗങ്ങള്‍ ടീം ബസില്‍ എത്തിയപ്പോള്‍ കോഹ്ലി കാമുകിക്കൊപ്പം കാറില്‍ എത്തിയതാണ് ഇത്തവണ പാപ്പരാസികള്‍ വിവാദമാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം ടീം അംഗങ്ങള്‍ ടീം വാഹനത്തില്‍ ഹോട്ടലിലേയ്ക്കു പോയപ്പോള്‍ കോഹ്ലി കാമുകിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തേയ്ക്കു പോകുകയായിരുന്നു. ബാദ്രയിലെ സ്വാന്‍കി റസ്റ്ററണ്ടില്‍ ചൈനീസ് വിഭവങ്ങള്‍ കഴിക്കുന്നതിനാണ് സംഘം ഇവിടെ നിന്നു നേരെ പോയത്. അനുഷ്‌കയുടെ പിതാവ് അജയ് ശര്‍മ്മയും ഇരുവരും പിന്‍തുടരുന്നുണ്ടായിരുന്നു.
അനുഷ്‌കയും കോഹ്ലിയും ചേര്‍ന്ന് പരസ്യചിത്രത്തില്‍ ഗ്ലാമറസായി അഭിനയിക്കുന്നതിനും, പരസ്യ മാഗസീനുവേണ്ടി ഗ്ലാമറസ് ഫോട്ടോയ്ക്കു ഒരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഫോട്ടോയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് മുംബെയില്‍ ഇരുവരും എത്തിയതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിക്കളയുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ച. 2013 ല്‍ ഷാംപുവിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മുംബൈയിലെ പോഷ് ഏരിയയില്‍ വീട് വാങ്ങി ഇവര്‍ ഒന്നിച്ചു താമസിക്കുന്നതിനു തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top