ലോക്ക് ഡൗണിന് വേണ്ടി വാറ്റ്: വിറ്റത് ലക്ഷക്കണക്കിന് രൂപയുടെ ചാരായം; കളത്തിപ്പടിയിൽ യുവാവ് പിടിയിൽ

കോട്ടയം: ലോക്ക് ഡൗൺ വിപണി ലക്ഷ്യമിട്ട് വൻ തോലിൽ വ്യാജചാരായവും വാറ്റും സജീവമായി നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കളത്തിപ്പടി ഭാഗത്ത് വൻതോതിൽ ചാരായം വിൽപ്പന നടത്തിയിരുന്ന യുവാവിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു കളത്തിപ്പടി പ്രദേശങ്ങളിൽ വൻ തോതിൽ വ്യാജ വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കളത്തിപ്പടി അപ്പാർട്ടമെന്റ് കേന്ദ്രീകരിച്ചുള്ള വാറ്റ് സംബന്ധിച്ചു വിവരം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഞ്ഞിക്കുഴി കളത്തിപ്പടി ഭാഗത്ത് കാസിൽ ഹോംസ് ഓർക്കിഡ് അപ്പാർട്‌മെന്റ് കെയർടേക്കർ ജിജോ ജോർജിനെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് മോഹനൻ നായരും സംഘവും ചേർന്നു പിടികൂടിയത്.

250 മില്ലി ലിറ്റർ വാറ്റുചാരായവും, 20 ലിറ്റർ കോടയും എക്‌സൈസ് സംഘം ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. വാറ്റാൻ ഉപയോഗിക്കുന്ന വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എക്‌സൈസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫിസർമാരായ രാജേഷ് ജീ, സുരേഷ് ടി എസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുജിത് വി.എസ് ,അജിത് കുമാർ കെ വി എന്നിവർ നേതൃത്വം നൽകി.

Top